രാജ്യത്തിെൻറ പ്രകൃതി വാതക ഉത്പാദനം ഭാവിയിൽ 30 ശതമാനത്തോളം വർധിപ്പിക്കും

ദോഹ: രാജ്യത്തിെൻറ പ്രകൃതി വാതക ഉത്പാദനം ഭാവിയിൽ 30 ശതമാനത്തോളം വർധിപ്പിക്കും. ഖത്തര്‍ പെട്രോളിയമാണ് ഉത്പ്പാദനത്തെ കൂട്ടാൻ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ചുള്ള നിലപാട് ഖത്തര്‍ പെട്രോളിയം മേധാവി സാദ് ശരീദ അല്‍കാബി വാർത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 2024 ഓടെ രാജ്യത്തിെൻറ പ്രകൃതി വാതക ഉത്പാദനം പ്രതിവര്‍ഷം പത്ത് കോടി ടണ്‍ ആക്കി വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

പദ്ധതി അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ വാതക ഉത്പാദനം പ്രതിദിനം അറുപത് ലക്ഷം ബാരലാകും. ഇപ്പോൾ പ്രതിവര്‍ഷം 7.7 കോടി ടണ്‍ വാതകമാണ് ഉത്പ്പാദനം നടക്കുന്നത്.  ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക ഉത്പാദകരാണ് ഖത്തര്‍ എന്നും ഖത്തര്‍ പെട്രോളിയം മേധാവി പറഞ്ഞു.  വാതക മേഖലയില്‍ ഇറാനുമായി ഫ്രാന്‍സിെൻറ  ടോട്ടല്‍ കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഉത്പാദന ശേഷി വര്‍ധിപ്പിക്കുമെന്ന ഖത്തറിെൻറ  പ്രഖ്യാപനം വന്നിരിക്കുന്നതും  എന്നതും ശ്രദ്ധേയമാണ്.

 കയറ്റുമതി ലക്ഷ്യമിട്ട് നോര്‍ത്ത് ഫീല്‍ഡില്‍ പുതിയ വാതക പദ്ധതി വികസിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ഏപ്രിലില്‍ അറിയിപ്പുണ്ടായിരുന്നത്. എന്നാൽ നോര്‍ത്ത് ഫീല്‍ഡിലെ വാതക പദ്ധതികളുമായി ഇറാനുമായി സഹകരണമില്ലെന്ന് അല്‍കാബി വ്യക്തമാക്കി. ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങളോട് ‘ഇറാന്‍ എന്താണ് ചെയ്യുന്നതെന്ന് ഖത്തറിന് ഖത്തര്‍ എന്താണ് ചെയ്യുന്നതെന്ന് ഇറാനും വ്യക്തമായി അറിയാമെന്നും’ എന്നും അദ്ദേഹം പ്രതികരിച്ചു. അന്താരാഷ്ട്ര കമ്പനികളുമായുള്ള സംയുക്ത സംരഭത്തിലൂടെയാകും ഉത്പാദനം വര്‍ധിപ്പിക്കുക. ഉപരോധം തുടര്‍ന്നാല്‍ ഖത്തറുമായി വ്യാപാര പങ്കാളിത്തമുള്ള അന്താരാഷ്ട്ര കമ്പനികളെ സൗദി സഖ്യ രാജ്യങ്ങള്‍ വിലക്കിയാലും രാജ്യത്തെ സംബന്ധിച്ച്  പ്രശ്‌നവുമില്ലെന്നും  അല്‍കാബി പറഞ്ഞു.

Tags:    
News Summary - natural gas qatar gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.