ദോഹ: ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാൻ വഴിയൊരുങ്ങി. നിബന്ധനകൾക്ക് വിധേയമായി ഇന്ത്യൻ വിമാനകമ്പനികൾക്കും ഖത്തർ എയർവേയ്സിനും സർവീസ് നടത്താനുള്ള എയർബബിൾ ധാരണാപത്രത്തിൽ ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിസിവൽ ഏവിയേഷൻ അതോറിറ്റിയും ഒപ്പുവെച്ചു. ആഗസ്്റ്റ് 18ന് ഉത്തരവ് പ്രാബല്യത്തിൽവരും.
പ്രതിവാര സർവീസുകളായിരിക്കും ഇരുരാജ്യങ്ങളിലെയും കമ്പനികൾ നടത്തുക. സീറ്റുകൾ പങ്കുവെച്ചായിരിക്കും സർവീസ് നടത്തുക. ഖത്തർ വിസയുള്ള ഏത് ഇന്ത്യക്കാരനും ഇതുവഴി ഖത്തറിലേക്ക് എത്താം. ഖത്തർ എയർവേയ്സിൽ ഖത്തറിേലക്ക് മടങ്ങുന്ന ഇന്ത്യക്കാർക്ക് യാത്രക്ക് മുമ്പ് കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. നാട്ടിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻെറ (ഐ.സി.എം.ആർ) അംഗീകാരമുള്ള ഏത് മെഡിക്കൽ സെൻററിലും കോവിഡ് പരിശോധന നടത്താം.
www.icmr.gov.in ൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും അഗീകൃത പരിശോധനകേന്ദ്രങ്ങളുെട പട്ടിക ഉണ്ട്.
ആഗസ്റ്റ് 13 മുതലാണ് ഖത്തറിലേക്ക് വരുന്ന ചില രാജ്യക്കാർക്ക് ഖത്തർ എയർവേയ്സ് കോവിഡ് നെഗറ്റീവ് സട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. യാത്രക്ക് 72 മണിക്കൂറിനുള്ളിqataലെ കോവിഡ് ആർ.ടിപി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. ഇതിൻെറ ചെലവ് യാത്രക്കാരൻ തന്നെ വഹിക്കണം. ചെക്ക് ഇൻ സമയത്ത് സർട്ടിഫിക്കറ്റിൻെറ കോപ്പി ഖത്തർ എയർവേയ്സിൻെറ വെബ്സൈറ്റിൽ നിന്ന് കിട്ടുന്ന നിശ്ചിത ഫോറം പൂരിപ്പിച്ചത് എന്നിവ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ കഴിയില്ല. കുടുംബാംഗങ്ങളോടൊപ്പം വരുന്ന 12 വയസിന് താഴെയുള്ള കുട്ടികളെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആഗസ്റ്റ് ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്കടക്കം റീ എൻട്രി പെർമിറ്റ് എടുത്ത് ഖത്തറിലേക്ക് മടങ്ങാനുള്ള അനുമതിയുണ്ട്. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ് ഇതിന് അപേക്ഷ സ്വീകരിക്കുന്നത്. വിസാകാലാവധി കഴിഞ്ഞതിനുള്ള ഫീസ് ഒഴിവാക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.