അൽ തുമാമ സ്റ്റേഡിയം
ദോഹ: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിലേക്കുള്ള പ്രയാണത്തിലെ ഓരോ ഘട്ടത്തിലും ഖത്തർ ഫുട്ബാൾ ലോകത്തെ അതിശയിപ്പിച്ചുകൊണ്ടേയിരിക്കുകയാണെന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ. ലോകകപ്പ് ടൂർണമെൻറിെൻറ പ്രധാന വേദികളിലൊന്നായ അൽ തുമാമ സ്റ്റേഡിയം മറ്റൊരു ഐക്കണായി മാറുമെന്നും ഖത്തറിെൻറയും അറബ് ലോകത്തിെൻറയും സവിശേഷ അടയാളത്തെയാണ് സ്റ്റേഡിയം പ്രതിനിധാനം ചെയ്യുന്നതെന്നും ഇൻഫാൻറിനോ പറഞ്ഞു.
ആഴ്ചകൾക്കുള്ളിൽ നടക്കാനിരിക്കുന്ന പ്രഥമ ഫിഫ അറബ് കപ്പ് ടൂർണമെൻറ് മത്സരങ്ങൾ കാണാൻ ആഗ്രഹമുണ്ടെന്നും ആഗോള ഫുട്ബാൾ അസോസിയേഷൻ ഫെഡറേഷൻ മേധാവി വ്യക്തമാക്കി.
2022ലെ ലോകകപ്പിന് തിരശ്ശീല വീഴുന്നതുവരെ ഖത്തർ ലോകത്തെ അതിശയിപ്പിച്ചുകൊണ്ടിരിക്കും. പ്രഥമ ഫിഫ പാൻ അറബ് ഫുട്ബാൾ ടൂർണമെൻറ് അതിെൻറ പകർപ്പായി മാറും. ഒരു വർഷത്തിനുശേഷം നടക്കുന്ന ഫിഫ ലോകകപ്പ് സവിശേഷതകൾ നിറഞ്ഞതായിരിക്കും -ഇൻഫാൻറിനോ പറഞ്ഞു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കൊപ്പമിരുന്ന് ലോകകപ്പ് വേദിയിലെ കന്നി മത്സരം കാണാൻ സാധിച്ചത് ഏറെ ആസ്വദിച്ചുവെന്നും ഖത്തറിെൻറ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും നന്ദി അറിയിക്കുകയാണെന്നും വ്യക്തമാക്കിയ അദ്ദേഹം, 2022ലെ ലോകകപ്പ് ടൂർണമെൻറ് ചരിത്രത്തിലെ ഏറ്റവും മികച്ചതായിരിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. അൽ തുമാമ സ്റ്റേഡിയം ഏറെ മികച്ചതാണെന്നും ലോകകപ്പ് തയാറെടുപ്പുകളിലെ നിർണായക നാഴികക്കല്ലാണ് സ്റ്റേഡിയം ഉദ്ഘാടനമെന്നും സുപ്രീം കമ്മിറ്റി ഓപറേഷൻ ഓഫിസ് ചെയർമാനും ടെക്നിക്കൽ ഓഫിസ് വൈസ് ചെയർമാനുമായ എൻജി. യാസിർ അൽ ജമാൽ പറഞ്ഞു.
അടുത്ത മാസം ആരംഭിക്കുന്ന പ്രഥമ ഫിഫ അറബ് കപ്പിനോടനുബന്ധിച്ച് അൽ ബയ്ത് സ്റ്റേഡിയം, റാസ് അബൂ അബൂദ് സ്റ്റേഡിയം എന്നീ വേദികൾകൂടി ലോകത്തിന് സമർപ്പിക്കുമെന്നും 2022ൽ ലുസൈൽ സ്റ്റേഡിയം ഉദ്ഘാടനവും സംഘടിപ്പിക്കുമെന്നും യാസിർ അൽ ജമാൽ കൂട്ടിച്ചേർത്തു. അടുത്ത ലോകകപ്പിനായുള്ള പദ്ധതികളുടെ 98 ശതമാനം നിർമാണ പ്രവൃത്തികളും പൂർത്തിയായെന്നും അവസാന മിനുക്കുപണികൾ മാത്രമാണ് അവശേഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.