ദോഹ: വീടുകളിലെ വൈദ്യുതി ഉപഭോഗം കുറക്കാൻ സഹായിക്കുന്ന സ്മാർട്ട് ഉപകരണം പുറത്തിറക്കാൻ ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (കഹ്‌റമ). വേനലിൽ എ.സി പോലുള്ള ശീതീകരണ സംവിധാനങ്ങളാണ് ഗാർഹിക വൈദ്യുതി ഉപഭോഗത്തിന്റെ 70 ശതമനവും കവരുന്നത്. എയർ കണ്ടീഷനറുകൾ നിയന്ത്രിക്കാൻ സ്മാർട്ട് ഹോം എനർജി മാനേജ്‌മെന്റ് സംവിധാനത്തിലേക്കാണ് കഹ്‌റമ നീങ്ങുന്നതെന്ന് കോർപറേഷനിലെ റേഷനലൈസേഷൻ ആൻഡ് എനർജി എഫിഷ്യൻസി വിഭാഗത്തിലെ റേഷനലൈസേഷൻ ടെക്‌നോളജി മേധാവി നാസർ അൽ ഖുസാഈ പറഞ്ഞു.

വീടുകളിൽ വേനൽക്കാലത്ത് വർധിച്ച തോതിലാണ് എയർകണ്ടീഷൻ സംവിധാനങ്ങളുടെ ഉപയോഗം. രാവിലും പകലിലുമായി ആവശ്യത്തിനും അനാവശ്യത്തിനും എ.സി പ്രവർത്തിക്കുമ്പോൾ വൈദ്യുതി ഉപയോഗം സാധാരണ നിലയിലേതിനേക്കാൾ ഇരട്ടിയാകുന്നു. ഈ ഘട്ടത്തിൽ വൈദ്യുതി ഉപയോഗത്തിന് നിയന്ത്രണം വരുത്താൻ ‘സ്മാർട്ട്’ ഡിവൈസ് സഹായിക്കും. ഉപഭോഗ നിരക്ക് വീട്ടുടമയെ അറിയിക്കുകയും റിമോട്ട് കൺട്രോളറായി പ്രവർത്തിക്കുകയും ചെയ്യും. അനാവശ്യമായി പ്രവർത്തിക്കുന്ന എ.സികൾ സ്വിച്ച് ഓഫ് ചെയ്യാൻ ഇത് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു -ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ നാസർ അൽ ഖുസാഈ പറഞ്ഞു.

വീടുകളിലെ വൈദ്യുതി ഉപഭോഗം കുറക്കുന്നതിന് ബോധവത്കരണ കാമ്പയിനുകൾ, ഊർജ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി സംരംഭങ്ങൾ കഹ്‌റമ ആരംഭിച്ചതായി അൽ ഖുസാഇ പറഞ്ഞു. ഊർജ ഉപഭോഗവും വൈദ്യുതി ബില്ലും കുറക്കുന്നതിന് ഗ്രീൻ എയർകണ്ടീഷനറുകൾ ഉപയോഗിക്കാൻ നിർദേശിക്കുകയാണ് അധികൃതർ. സെവൻ സ്റ്റാർ, നയൻ സ്റ്റാർ നിലവാരം അതിനാണ് ഏർപ്പെടുത്തിയതെന്നും വിശദീകരിച്ചു.

കൃത്യസമയത്ത് എ.സിയുടെ അറ്റകുറ്റപ്പണിയും ഫിൽട്ടർ മാറ്റുന്നതും എയർകണ്ടീഷനറുകളെ 15 മുതൽ 18 ശതമാനം വരെ കൂടുതൽ ഊർജക്ഷമതയുള്ളതാക്കുന്നു. നിസ്സാര കാര്യമാണെങ്കിലും വൈദ്യുതി ഉപഭോഗ നിരക്കിൽ വലിയ ഫലം നൽകുന്നതാണിത്. ആധുനിക ഇൻസുലേഷൻ സംവിധാനങ്ങളുള്ള ഗ്രീൻ കെട്ടിടങ്ങൾ വൈദ്യുതി ഗണ്യമായി ലാഭിക്കുന്നുവെന്നും അത്തരം സൗകര്യങ്ങൾ താരതമ്യേന ചെലവേറിയതാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ കുറഞ്ഞ വൈദ്യുതി ഉപഭോഗവും സുസ്ഥിരതയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Reduce electricity consumption in homes with 'smart' systems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.