സഫാരി ഗ്രൂപ്പിന്റെ ഖത്തറിലെ പുതിയ ഹൈപ്പർ മാർക്കറ്റ് ബിർകതുൽ അവാമിറിൽ ചെയർമാൻ ഹമദ് ദാഫർ അബ്ദുൽ ഹാദി അൽ അഹ്ബാബി, സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മാനേജിങ് ഡയറക്ടർമാരായ സൈനുൽ ആബിദീൻ, ഷഹീൻ ബക്കർ, ഡയറക്ടർ ഷാഹിദ് ബക്കർ, മറ്റു മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കുന്നു

ദോഹ: സഫാരി ഗ്രൂപ്പിന്റെ ഖത്തറിലെ ആറാമത്തെ ഹൈപ്പർ മാർക്കറ്റ് ബിർകതുൽ അവാമിറിൽ പ്രവർത്തനമാരംഭിച്ചു. ബുധനാഴ്ച രാവിലെ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ഗ്രൂപ് ചെയർമാൻ ഹമദ് ദാഫർ അബ്ദുൽ ഹാദി അൽ അഹ്ബാബി, സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മാനേജിങ് ഡയറക്ടർമാരായ സൈനുൽ ആബിദീൻ, ഷഹീൻ ബക്കർ, ഡയറക്ടർ ഷാഹിദ് ബക്കർ, മറ്റു മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

മാനേജ്മെന്റ് അംഗങ്ങൾക്കും ജീവനക്കാർക്കും പുറമെ ഖത്തറിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും കമ്യൂണിറ്റി നേതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടു മെഗാ പ്രമോഷനുകൾ തങ്ങളുടെ പ്രിയ ഉപഭോക്താക്കൾക്കായി ഇത്തവണ ഒരുക്കിയതായി സഫാരി മാനേജ്മെന്റ് അറിയിച്ചു.

50 റിയാലിന് ഷോപ്പിങ് നടത്തുമ്പോൾ നറുക്കെടുപ്പിലൂടെ ഒരു ലക്ഷം റിയാലും ഇ റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ മൂന്ന് എം.ജി ഇസഡ്.എസ് 2024 മോഡൽ കാറുകളും ലഭിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. സഫാരിയുടെ ബിർക്കത്തുൽ അവാമിർ ശാഖയിൽനിന്ന് 50 റിയാലിന് ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന കൂപ്പൺ വഴി ഉപഭോക്താവിന് സമ്മാന പദ്ധതിയുടെ ഭാഗമാകാം.

ഏഴു നറുക്കെടുപ്പുകളിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഒന്നാം സമ്മാനമായി 50,000 റിയാലും രണ്ടാം സമ്മാനമായി 25,000 റിയാലും മൂന്നാം സമ്മാനമായി 10,000 റിയാലും ലഭിക്കും. നാലാം സമ്മാനം 5000 റിയാൽ, അഞ്ചാം സമ്മാനം 3000 റിയാൽ, ആറാം സമ്മാനം 2000 റിയാൽ, ഏഴാം സമ്മാനം 1000 റിയാൽ അഞ്ചുപേർക്ക് എന്നിവയാണ് സമ്മാനം. ഒക്ടോബർ 16ന് ആരംഭിച്ച ഉദ്ഘാടന ഓഫർ ഡിസംബർ 29 വരെ നീളും.

ഇതോടൊപ്പം നടക്കുന്ന മറ്റൊരു മെഗാ പ്രമോഷനാണ് 50 റിയാലിന് സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ ഉപഭോക്താവിന് മൂന്ന് എം.ജി ഇസഡ്.എസ് 2024 മോഡൽ കാറുകൾ സ്വന്തമാക്കാനുള്ള അവസരം. ഈ പ്രമോഷനിൽ മൂന്നു നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

ആദ്യ നറുക്കെടുപ്പ് നവംബർ 14നും രണ്ടാമത്തെ നറുക്കെടുപ്പ് ഡിസംബർ 16നും അവസാന നറുക്കെടുപ്പ് 2025 ജനുവരി 14നും നടക്കും. ഈ രണ്ടു പ്രമോഷനും സഫാരിയുടെ ബിർക്കത്തുൽ അവാമിറിലെ സഫാരി ഹൈപ്പർ മാർക്കറ്റിൽ മാത്രമാകും ലഭ്യമാവുകയെന്ന് അധികൃതർ അറിയിച്ചു.

ഉപഭോക്താക്കൾക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഷോപ്പിങ് അനുഭവം നൽകുന്നതിനോടൊപ്പം ലോകോത്തര ബ്രാൻഡഡ് ഉൽപന്നങ്ങളടക്കം എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ സഫാരിക്ക് സാധിച്ചിട്ടുണ്ട്. സഫാരിയുടെ എല്ലാ ഉപഭോക്താക്കൾക്കും തങ്ങളുടെ ഇഷ്ട ഉൽപന്നങ്ങൾ കൃത്യമായി തിരഞ്ഞെടുക്കാനും ഷോപ്പിങ് ആസ്വദിക്കാനും വിശാലമായ സംവിധാനങ്ങളാണ് പുതിയ ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുള്ളത്.

പലചരക്ക് സാധനങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, മത്സ്യ-മാംസങ്ങൾ മുതൽ വസ്ത്രങ്ങൾ, പാദരക്ഷകൾ, ആരോഗ്യ സൗന്ദര്യ വസ്തുക്കൾ, ഇലക്ട്രോണിക്സ്, ഐ.ടി തുടങ്ങി ഉപഭോക്താക്കൾക്ക് സുപരിചിതവും പ്രിയപ്പെട്ടതുമായ എല്ലാ ബ്രാൻഡുകളുടെ ഉൽപന്നങ്ങളും ഏറ്റവും ആകർഷകമായ വിലയിൽ സഫാരി പുതിയ ഹൈപ്പർ മാർക്കറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. മറ്റാർക്കും അനുകരിക്കാൻ പറ്റാത്തരീതിയിലുള്ള പ്രമോഷനുകൾ സഫാരിയുടെ മാത്രം പ്രത്യേകതയാണെന്ന് മാനേജ്മെന്റ് അംഗങ്ങൾ പറഞ്ഞു.

സ്വർണ സമ്മാനങ്ങൾ, ലക്ഷ്വറി എസ്.യുവികൾ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രാൾ, ഫോർച്യൂണർ കാറുകൾ തുടങ്ങി നിരവധി വാഹനങ്ങളും സമ്മാനമായി നൽകിയ സഫാരി എന്നും വ്യത്യസ്തത നിറഞ്ഞതും ഉപഭോക്തൃ സംതൃപ്തി ലക്ഷ്യമിട്ടുകൊണ്ടുമാണ് ഓരോ പ്രമോഷനും അവതരിപ്പിക്കുന്നതെന്നും പറഞ്ഞു. അബുഹമൂർ, സൽവ റോഡ്, അൽഖോർ, ബർവ വില്ലേജ്, ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലാണ് മറ്റു ഹൈപ്പർ മാർക്കറ്റുകൾ പ്രവർത്തിക്കുന്നത്.  

Tags:    
News Summary - Safari Hypermarket now in Birkatul Awamir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.