ഉദ്ഘാടനത്തിനൊരുങ്ങിയ അൽ തുമാമ സ്റ്റേഡിയം സന്ദർശിക്കുന്ന ഖത്തർ ഫാൻ നെറ്റ്വർക്ക് അംഗങ്ങൾ
ദോഹ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിലേക്കുള്ള ഖത്തറിെൻറ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് തുമാമ സ്റ്റേഡിയം ഉദ്ഘാടനമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഔദ്യോഗിക വക്താവ് ഖാലിദ് അൽ നഅ്മ. 2019ലെ എ.എഫ്.സി ഏഷ്യ കപ്പിനുള്ള ദേശീയ ടീമിെൻറ തയാറെടുപ്പുകൾ നടത്തിയത് തുമാമ സ്റ്റേഡിയത്തിന് സമീപത്തായിരുന്നു. അഞ്ഞൂറു പേർക്ക് ഇരിപ്പിടമുള്ള തുമാമയിലെ ശീതീകരിച്ച കുഞ്ഞു സ്റ്റേഡിയത്തിൽനിന്നാണ് 2009ൽ ലോകകപ്പിലെ ശീതീകരിച്ച വലിയ സ്റ്റേഡിയങ്ങൾ എന്ന ആശയവും പിറന്നത് - അൽ നഅ്മ പറഞ്ഞു. അൽ സദ്ദ്, റയ്യാൻ എന്നീ രാജ്യത്തെ ഏറ്റവും മികച്ച രണ്ട് ക്ലബുകൾ തമ്മിലുള്ള പോരാട്ടത്തിനാണ് ഉദ്ഘാടനത്തോടനുബന്ധിച്ച തുമാമ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നതെന്നും ഖത്തറിലെ സുപ്രധാന ഫുട്ബാൾ ടൂർണമെൻറായ അമീർ കപ്പ് ഫൈനലിനാണ് സ്റ്റേഡിയം വേദിയാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് ആരംഭിച്ചതിനുശേഷം പൂർണശേഷിയിൽ കാണികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള പ്രഥമ മത്സരത്തിനു കൂടിയാണ് അൽ തുമാമ വേദിയാകുക. 40000 പേർക്കുള്ള ഇരിപ്പിടമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
അറബ് ലോകത്തിെൻറ സാംസ്കാരിക പൈതൃകത്തെ ഉയർത്തിപ്പിടിക്കുന്ന വാസ്തു രൂപകൽപനയാണ് തുമാമ സ്റ്റേഡിയത്തിനെന്ന് േപ്രാജക്ട് മാനേജർ എൻജിനീയർ ഖലീഫ അൽ മനാ പറഞ്ഞു. 10 പരിശീലന ഗ്രൗണ്ടുകളാണ് സ്റ്റേഡിയത്തിന് സമീപത്തായി സജ്ജമാക്കിയിരിക്കുന്നതെന്നും ലോകകപ്പ് ലെഗസി പദ്ധതിയുടെ ഭാഗമായി ടൂർണമെൻറിനു ശേഷം 20,000 ഇരിപ്പിടങ്ങൾ കായിക അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ രാജ്യങ്ങൾക്ക് നൽകുമെന്നും അൽ മനാ പറഞ്ഞു. മേഖലയിലെ തന്നെ പ്രസിദ്ധ ഓർതോപീഡിക് ആൻഡ് സ്പോർട്സ് മെഡിസിന് ആശുപത്രിയായ ആസ്പറ്ററിെൻറ പ്രധാന ശാഖാ കേന്ദ്രം ലോകകപ്പിനു ശേഷം ഇവിടെ സ്ഥാപിക്കുമെന്നും സ്റ്റേഡിയ പരിസരം തുമാമ പ്രദേശത്തുള്ളവർക്കായുള്ള പ്രത്യേക കമ്യൂണിറ്റി കേന്ദ്രമായി പരിവർത്തിപ്പിക്കപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു. ഹാൻഡ്ബാൾ, വോളിബാൾ, നീന്തൽ, ഫുട്ബാൾ തുടങ്ങിയ കായിക സൗകര്യങ്ങളും ജോഗിങ്, സൈക്ലിങ് ട്രാക്കുകളും ഇവിടെയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകകപ്പിനു ശേഷം സ്റ്റേഡിയത്തിൽ നിരവധി റീട്ടെയിൽ സ്ഥാപനങ്ങൾ വരും. കൂടാതെ, പള്ളിയും ചെറിയ ആധുനിക ഹോട്ടലും ഇവിടെ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.