ഖമീസ് മുശൈത്: എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് കഴിഞ്ഞ ആഴ്ചയില്‍ ഖമീസില്‍ മരണപ്പെട്ട കോട്ടയം ചിങ്ങവനം, നീലംപേരൂര്‍ ഭാസ്കരന്‍േറയും ലളിതാമ്മയുടേയും മകള്‍ രഞ്ജിനി ദിലീപിന്‍െറ (33) മൃതദേഹം നാട്ടില്‍ സംസ്കരിക്കും. ഇന്ന് വൈകുന്നേരം നാല് മണിക്ക് ഭര്‍ത്താവ് ദിലീപിന്‍െറ ചെങ്ങന്നൂരുള്ള വീട്ടുവളപ്പിലാണ് സംസ്കാരം. ഇന്നലെ റിയാദ് വഴി പുറപ്പെട്ട സൗദി എയര്‍ലെന്‍സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്. മൂന്ന് വര്‍ഷമായി ഖമീസിലെ അല്‍ അഹ്ലി ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിനി ഏതാണ്ട് ഒരുമാസത്തെ ചികിത്സക്ക് ശേഷം ഈ മാസം മൂന്നാം തീയതിയാണ് മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായിരുന്നു. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞിനെ കഴിഞ്ഞ ചൊവ്വാഴ്ച ഒരു കുടുംബത്തോടൊപ്പം നാട്ടിലേക്ക് വിട്ടിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും മറ്റ് സഹായത്തിനുമായി അസീര്‍ പ്രവാസി സംഘടനാ നേതാക്കളും ദിലീപിന്‍െറ കമ്പനി അധികൃതരും സഹായത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.