ജിദ്ദ: ദക്ഷിണ സൗദിയിലെ ജീസാൻ പ്രവിശ്യയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മരിച്ചവരിൽ ഒരു പിഞ്ചുകുഞ്ഞുമുണ്ട്. മൂന്നുകുട്ടികൾ ഉൾപ്പെടെ നാലുപേർ മാരക പരിക്കുകളുമായി രക്ഷപ്പെട്ടു.കഴിഞ്ഞദിവസം അൽദയർ ഗവർണറേറ്റിലെ ബനീമാലിക്ക് മലനിരകളിലാണ് സംഭവം. അപകടകരമായ മലമ്പാതകളിലൂടെ യാത്ര ചെയ്യുന്നതിനിടെ വാഹനത്തിെൻറ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടപ്പെടുകയായിരുന്നു. 300 ലേറെ മീറ്റർ ആഴമുള്ള കൊക്കയിലേക്ക് വാഹനം മറിഞ്ഞു.
ദുഷ്കരമായ മലഞ്ചെരിവിലൂടെ സാഹസികമായി ഇറങ്ങിയാണ് വാഹനത്തിന് അടുത്തെത്തിയതെന്ന് ജീസാൻ സിവിൽ ഡിഫൻസ് വക്താവ് ലെഫ്. കേണൽ യഹ്യ അൽ ഖഹ്താനി പറഞ്ഞു. ഏറെ ബുദ്ധിമുട്ടിയാണ് പരിക്കേറ്റവരെ മുകളിലെത്തിച്ചത്. ആശുപത്രകളിൽ പ്രവേശിപ്പിച്ച ഇവർ അപകടനില തരണം ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.