14 ??????????? ????????????? ?????????? ???????????????????? ?????? ??????????????????? ???????????? ?????????????

കോവിഡിനെ അതിജീവിച്ച് ബുറൈദക്കാർ

ബുറൈദ: കോവിഡ് 19 ടെസ്റ്റ് റിസൽട്ട് പോസിറ്റിവായതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞവരും നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരുമായ ഖസീമിലെ നിരവധി സ്വദേശികൾ രോഗവിമുക്തരായി പുറത്തിറങ്ങി. കൊറോണ വൈറസിെൻറ പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ സ്വീകരിച്ച ആരോഗ്യ നടപടികളുടെ ഭാഗമായി പ്രവിശ്യയിൽ തയാറാക്കിയ നിരവധി നിരീക്ഷണ പാർപ്പിടങ്ങളിൽനിന്നും 14 ദിവസത്തെ ക്വാറൻറീൻ കാലാവധി അവസാനിച്ച് ചെറിയ കുട്ടികളടക്കമുള്ള നിരവധി സ്വദേശികൾ സ്വതന്ത്രരായി. പ്രവിശ്യയിൽ രോഗവ്യാപനം തടയുന്നതിനുവേണ്ടിയുള്ള നിരവധി പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതലുമാണ് ആരോഗ്യ മന്ത്രലയം ചെയ്തുവരുന്നത്. രോഗം ബാധിച്ചവരെയും സമ്പർക്കത്തിലായവരെയും കണ്ടെത്തുന്നതിനുവേണ്ടി വിവിധ മന്ത്രലയങ്ങൾ ഏകോപിച്ചുകൊണ്ട് പരിശോധന ശക്തമാക്കിയിട്ടുണ്ട്. പരിശോധനയിൽ കണ്ടെത്തിയവരെ നിരീക്ഷണത്തിലാക്കുന്നതിനുവേണ്ടി ഹോട്ടലുകളും അപാർട്ട്മെൻറുകളും നിരവധി വീടുകളുമൊക്കെ ക്വാറൻറീൻ കേന്ദ്രമാക്കിയിട്ടുണ്ട്. ക്വറൻറീനിൽ ആയവർക്കും അവരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിനും വേണ്ടി ഖസീം ഗവർണറേറ്റിെൻറ പ്രത്യേക പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. 

രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായ പ്രവിശ്യയിലെ നിരവധി മലയാളികളടക്കമുള്ള വിദേശികളും നിരീക്ഷണത്തിലുണ്ട്. താമസസ്ഥലങ്ങളിൽ നിരീക്ഷണത്തിലായിരുന്നവരിൽ പലരെയും ഹോട്ടലിലേക്കും മറ്റു ചിലരെ ചികിത്സാർഥം ആശുപത്രിയിലേക്കും മാറ്റിയിരിക്കയാണ്. കൂട്ടത്തിൽ ബുറൈദയിലെ മലയാളി കുടുംബവും ഉൾപ്പെടുന്നു. ജീവിതത്തിലേക്ക് തിരിച്ചുവന്നവരെയും ആരോഗ്യരംഗത്തുള്ള പ്രവർത്തകരെയും ഖസീം ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിഷാൽ അൽ സഊദ് പ്രശംസിക്കുകയും സേവന പ്രവത്തനങ്ങൾക്ക് നന്ദിയും അറിയിച്ചു.

Tags:    
News Summary - covid-buraida-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.