ജിദ്ദ: ഫൈസർ കമ്പനിയുടെ കോവിഡ് പ്രതിരോധ വാക്സിൻ (ഫൈസർ ബയോ എൻടെക് വാക്സിൻ) സൗദിയിലെത്തിയതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു. ആദ്യഗഡു വാക്സിനാണ് എത്തിയത്. മൂന്ന് ഗഡുക്കളായി സൗദിയിലെത്തിക്കുമെന്നാണ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. രാജ്യത്ത് എല്ലാവർക്കും സൗജന്യമായാണ് വാക്സിൻ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡിനെ രാജ്യത്ത് നിന്ന് ഇല്ലായ്മ ചെയ്യാനും ആശ്വാസം നേടാനുമുള്ള തുടക്കമാണിതെന്നും വാക്സിൻ ഉയർത്തി കാട്ടി മന്ത്രി വ്യക്തമാക്കി.
കോവിഡിനെ നേരിടാൻ രാജ്യം അസാധാരണവും ചരിത്രപരവുമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും ബജറ്റ് 2021 ഫോറം ഡയലോഗ് സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് ആരോഗ്യ മേഖലയെ പിന്തുണക്കാൻ ഞങ്ങൾ അഭ്യർഥിച്ച പണം സർക്കാർ അടിയന്തിരമായി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൂന്നു മാസത്തിനുള്ളിൽ ആശുപത്രികളിൽ കിടക്കകൾ 60 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. പ്രതിസന്ധികളെ നേരിടുന്നതിൽ രാജ്യം മികച്ച അനുഭവം നേടിയിട്ടുണ്ട്.
വൈറസ് ബാധ കുറക്കുന്നതിനും പടരാതിരിക്കുന്നും മുൻകരുതലുകൾക്ക് ഫലപ്രദമായ പങ്കുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധി കാലത്ത് മനുഷ്യ ആരോഗ്യത്തിന് മുൻഗണന നൽകാൻ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നതായി ബജറ്റ് ഫോറം ഡയലോഗ് സെഷനിൽ സംസാരിക്കവേ ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു.
കോവിഡ് പ്രതിസന്ധിയോട് ഗവൺമെൻറ് പെെട്ടന്ന് തന്നെ പ്രതികരിച്ചു. പല രാജ്യങ്ങളും അവരുടെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചതിനാൽ മെഡിക്കൽ ഉൽപന്നങ്ങൾ നൽകാൻ പാടുപെട്ടു. പൊതുകടത്തിെൻറ വലുപ്പത്തെക്കുറിച്ച് ആശങ്കകളൊന്നുമില്ല. തന്ത്രപ്രധാനമായ ഒരു നയമെന്ന നിലയിൽ പൊതുകടം തുടർച്ചയായി നിരീക്ഷിക്കപ്പെടുന്നുണ്ട്. കമ്മി നേരിടാൻ രാജ്യത്തിന് നല്ല സാമ്പത്തിക കരുത്തുണ്ട്. പുതിയ സാമ്പത്തിക വർഷം വീണ്ടെടുക്കലിെൻറ വർഷമായിരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.