ത്വാഇഫ്: മലയാളി ദേഹാസ്വാസ്ഥ്യം മൂലം സൗദി അറേബ്യയിൽ മരിച്ചു. കോഴിക്കോട് മുക്കം കാരശ്ശേരി സ്വദേശി കളത്തിങ്ങൽ കെ.സി.സി. മുഹമ്മദാണ് (48) ത്വാഇഫിൽ മരിച്ചത്. ത്വാഇഫിൽ കഫറ്റീരിയ നടത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടൻ ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 24 വര്‍ഷമായി ത്വാഇഫ് ഉക്കാദ് സ്ട്രീറ്റില്‍ ജോലി ചെയ്തുവരുകയായിരുന്നു.
അവസാനമായി നാട്ടില്‍ അവധിക്ക് പോയി വന്നിട്ട് ഒന്നര വര്‍ഷമായി. ഇബ്നു അബ്ബാസ് മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിനുശേഷം സെയ്ല് റോഡിലുള്ള ഇബ്രാഹീം ജഫാലി മഖ്ബറയിൽ ഖബറടക്കി. ത്വാഇഫ് കെ.എം.സി.സി പ്രസിഡൻറ് നാലകത്ത് മുഹമ്മദ് സാലിഹ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കി. പരേതനായ അബൂബക്കർ ഹാജിയാണ് പിതാവ്. മാതാവ്: മറിയം. ഭാര്യ: ഫൗസിയ മാവൂർ പാറമ്മൽ. മക്കൾ: മുഹ്സിന, മുബഷിർ. മരുമകൻ: ശംസീർ പെരുമണ്ണ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുൽ മജീദ് ഫൈസി, ഫാത്തിമ, ആമിന, പരേതനായ കെ.സി.സി. അഹമദ് കുട്ടി ഹാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.