ബിനു ഗോപിനാഥൻ

ബിനു ഗോപിനാഥെൻറ മൃതദേഹം നാട്ടിൽ സംസ്കരിച്ചു

ദമ്മാം: ഹൃദയാഘാതം മൂലം മരിച്ച ബിനു ഗോപിനാഥെൻറ മൃതദേഹം നാട്ടിൽ സംസ്കരിച്ചു. ദമ്മാമിലെ ഇസാം ഗബ്ബാനി ആൻഡ് പാർട്ണേഴ്സ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ബിനു ഗോപിനാഥൻ കഴിഞ്ഞ മാസമാണ് മരിച്ചത്. ഗബ്ബാനിയിലെ മലയാളികളുടെ സംഘടനയായ ഇക്മ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലുകളും കമ്പനിയിലെ ഉത്തരവാദപ്പെട്ടവരുടെ സഹകരണവും കൊണ്ട് 46 ദിവസത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കുകയും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സംസ്കാരം നടത്തുകയും ചെയ്തു. അഞ്ചു വർഷമായി ഗബ്ബാനിയിലെ കോസ്മ ഡിവിഷനിൽ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ബിനു തിരുവനന്തപുരം കിളിമാനൂർ സ്വദേശിയാണ്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക ആശ്രയമായിരുന്നു.

സ്വന്തമായി ഒരു വീടെന്ന സ്വപ്നവുമായി ബാങ്ക് വായ്പയെടുത്ത് നിർമാണം ആരംഭിച്ച വീടിെൻറ പണി പൂർത്തിയാക്കാൻ ബിനുവിനു സാധിച്ചില്ല.ഇക്മയുടെ സജീവ പ്രവർത്തകനായിരുന്ന ബിനുഗോപിയുടെ വീടുപണി പൂർത്തിയാക്കാൻ ഇക്മ അംഗങ്ങൾ സ്വരൂപിച്ച തുക കുടുംബാംഗങ്ങൾക്കു കൈമാറുമെന്ന് പ്രസിഡൻറ് ആൻറണി വർഗീസ് അറിയിച്ചു. സഫീർ നാസറുദ്ദിൻ, ആൻറണി വർഗീസ്, റെക്സി വാസ്, മുഹമ്മദ് തസീബ്, ബേസിൽ മത്തായി, സിബിൻ സലിം, സുജിത് ബാലകൃഷ്ണൻ, ശിവപ്രസാദ് എന്നിവരാണ് മൃതദേഹം നാട്ടിൽ അയക്കാൻ പ്രവർത്തനരംഗത്തുണ്ടായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.