ജിദ്ദ: സി.ബി.എസ്.ഇ 10, 12 ക്ലാസ് പൊതുപരീക്ഷയിൽ ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന് മികച്ച വിജയം. പത്താം ക്ലാസിൽ പരീക്ഷക്കിരുന്ന 688 വിദ്യാർഥികളിൽ 666 പേർ പൂർണമായും 22 പേർ കമ്പാർട്മെന്റ് അടിസ്ഥാനത്തിലും വിജയികളായി. പന്ത്രണ്ടാം ക്ലാസിൽ 529 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇവരിൽ 440 പേർ പൂർണമായും 58 പേർ കമ്പാർട്മെന്റ് അടിസ്ഥാനത്തിലും വിജയിച്ചു.
പത്താം ക്ലാസിൽ 97.8 ശതമാനം മാർക്കോടെ വിശാൽ രാമപുരത്ത്, മുഹമ്മദ് അർഹം ഇജ്ലാൽ അഹമ്മദ് എന്നിവർ ഒന്നാം സ്ഥാനം നേടി. 97.6 ശതമാനം മാർക്കോടെ അനിഷ് മഹേഷ് ഡിയോദർ രണ്ടാം സ്ഥാനവും 97.4 ശതമാനം മാർക്കോടെ സമാൻ എറച്ചമ്പത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പന്ത്രണ്ടാം ക്ലാസിൽ 97 ശതമാനം മാർക്കോടെ ഗണേഷ് മാധവ് രാജേഷ് ഒന്നാം സ്ഥാനത്തെത്തി. 95.6 ശതമാനം മാർക്കോടെ ലിസബെത്ത് മറിയം സോണി രണ്ടാം സ്ഥാനവും 95.4 ശതമാനം മാർക്കോടെ സൈന ലത്തീഫ് മൂന്നാം സ്ഥാനവും നേടി. ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ, മാനേജിങ് കമ്മിറ്റി എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.