ജിദ്ദ: സൗദി സ്വകാര്യ തൊഴിൽരംഗത്തെ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. മീഡിയ, വിനോദം, കൺസൽട്ടിങ് എന്നീ മേഖലകളിലെ തൊഴിലുകൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജി. മാജിദ് അൽദാവി വ്യക്തമാക്കി. റൊട്ടാന ഖലീജിയ ചാനലിെൻറ 'യാ ഹലാ' പ്രോഗ്രാമിലെ ടെലിഫോൺ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. രാജ്യത്തെ എല്ലാ സാമ്പത്തിക സൂചകങ്ങളും ശുഭാപ്തിവിശ്വാസം പകരുന്നതാണ്. രാജ്യത്തെ സമഗ്ര വികസന പരിവർത്തന പദ്ധതിയായ 'വിഷൻ 2030' വലിയ ഗുണഫലങ്ങളാണ് നൽകുന്നത്. തൊഴിൽ മേഖലയിൽ സ്വദേശികളായ സ്ത്രീകളുടെ പങ്കാളിത്തം 34 ശതമാനത്തിലധികമായിട്ടുണ്ട്. ഒരു വർഷത്തിനിടയിൽ സ്വദേശിവത്കരണ അനുപാതം 21.5 ശതമാനത്തിൽനിന്ന് 23.6 ശതമാനമായി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.