പൗരന്മാരോട് ലബനാൻ വിടാൻ സൗദി നിർദേശം

റിയാദ്: ഇസ്രായേലും ഹിസ്ബുല്ലയും തമ്മില്‍ ഏത് സമയവും യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടായ പശ്ചാത്തലത്തില്‍ ലബനാനില്‍നിന്ന് സ്വന്തം പൗരന്മാർ രാജ്യത്തേക്ക് മടങ്ങണമെന്ന് സൗദി അറേബ്യ നിർദേശം നൽകി. ലബനാനിലെ നിലവിലെ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അവിടെയുള്ള സൗദി പൗരന്മാർ രാജ്യം വിട്ടുപോകണമെന്നും ലബനാനിലെ സൗദി എംബസിയാണ് ആവശ്യപ്പെട്ടത്. ഏതു അടിയന്തര സാഹചര്യത്തിലും തങ്ങളെ ബന്ധപ്പെടാമെന്നും എംബസി പൗരന്മാരെ അറിയിച്ചിട്ടുണ്ട്. പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ലബനാനിൽനിന്ന് ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - Israel war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.