സൗദി പൊതുനിക്ഷേപ നിധി; വരുമാനം 331 ശതകോടി റിയാലായി കുതിച്ചുയർന്നു

യാംബു: സൗദി പൊതുനിക്ഷേപനിധിക്ക് (പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് -പി.ഐ.എഫ്) 2023ൽ മൊത്തം വരുമാനത്തിൽ നൂറുശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 2022ലെ 165 ശതകോടി റിയാലിൽനിന്ന് (44 ശതകോടി ഡോളർ) 331 ശതകോടി റിയാലായി (88.5 ശതകോടി ഡോളർ) വരുമാനം ഉയർന്നു. 2023 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ വരുമാനത്തിലുണ്ടായ കുതിച്ചുചാട്ടം തങ്ങളുടെ നിക്ഷേപത്തിന് വിപണി മൂല്യത്തിലുണ്ടായ വളർച്ചയെ പിന്തുണച്ചതായി പി.ഐ.എഫ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള ആവശ്യകതകൾക്ക് അനുസൃതമായി 2023ലെ പി.ഐ.എഫിന്റെ ഏകീകൃത സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിച്ചു. പി.ഐ.എഫ് ആസ്തികളുടെ മൂല്യം 28 ശതമാനം വർധിച്ചു. 2022 അവസാനത്തെ 2.9 ലക്ഷംകോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ 2023 അവസാനത്തോടെ 3.7 ലക്ഷം കോടി റിയാലായി (990 ശതകോടി ഡോളർ) ഉയർന്നു. അഞ്ചു വർഷത്തെ നിക്ഷേപ പദ്ധതികളുടെ ആസൂത്രണം കൊണ്ടും പ്രാദേശികമായും ആഗോള തലത്തിലും നിക്ഷേപിക്കാൻ ലഭ്യമായ അവസരങ്ങൾ പരമാവധി ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞതുമാണ് വരുമാനത്തിൽ മികവ് പുലർത്താൻ കഴിഞ്ഞത്.

വിപണിയിലെ സമകാലീന വെല്ലുവിളികളെ നേരിടാൻ കഴിഞ്ഞത് ആസ്തികളുടെ വളർച്ച ത്വരിതപ്പെടുത്താനും സാധിച്ചു. അന്താരാഷ്ട്ര വിപണികളിൽ ഫലപ്രദമായി നടത്തിയ നിക്ഷേപങ്ങൾ പി.ഐ.എഫിന്റെ വരുമാനവും ആസ്തി മൂല്യവും ഉയർത്താൻ സഹായിച്ചതായും പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. ലോകത്തെ ഏറ്റവും വലിയ പരമാധികാര ഫണ്ടുകളിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് മികച്ച സ്ഥാനത്തിൽ നിൽക്കുന്നു. പി.ഐ.എഫ് ആസ്തി ഉയർത്താൻ സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’ൽ ലക്ഷ്യംവെച്ചിരുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതും ഈ മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കാൻ കഴിഞ്ഞതായി സാമ്പത്തിക രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.

നിക്ഷേപേതര പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ലാഭം, വരുമാനം, അറ്റവരുമാനം എന്നിവയുടെ നിലവാരത്തിലെ വർധനക്ക് കാരണമായ നിരവധി ഘടകങ്ങളുണ്ടെന്ന് പി.ഐ.എഫ് ചൂണ്ടിക്കാട്ടി. 2022ലെ അസാധാരണ ഉയർച്ചക്കു ശേഷം ലോഹത്തിന്റെയും അയിരിന്റെയും വിലയിലുണ്ടായ ആഗോള ഇടിവ് കാരണം ലോഹങ്ങളുടെയും ഖനനമേഖലയിലെ വരുമാനത്തിന്റെയും ഇടിവ് നിക്ഷേപേതര പോർട്ട്‌ഫോളിയോയെ ഒരു പരിധിവരെ ബാധിച്ചതായും പി.ഐ.എഫ് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Saudi Public Fund; Revenue jumped to 331 billion riyals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.