കോൺസൽ ജനറൽ മുഹമ്മദ് ശാഹിദ് ആലം ആപ്പ്ളിക്കേഷൻ പുറത്തിറക്കുന്നു.
ജിദ്ദ: സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ ഇന്ത്യൻ സമൂഹത്തിന് കോൺസുലേറ്റിെൻറ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്നലക്ഷ്യത്തോടെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. 'സി.ജി.ഐ ജിദ്ദ'എന്നപേരിലുള്ള എക്സ്ക്ലൂസിവ് ആപ്പ് കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസൽ ജനറൽ മുഹമ്മദ് ശാഹിദ് ആലം പുറത്തിറക്കി. ഡിജിറ്റൽ ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആപ്പ് രൂപകൽപന ചെയ്തതെന്ന് കോൺസൽ ജനറൽ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വിഡിയോ സന്ദേശം പങ്കുവെച്ചു. കോവിഡിന്റെ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ മൊബൈൽ ആപ്പ് പോലുള്ള ഡിജിറ്റൽ രീതികളിലൂടെയുള്ള ആശയവിനിമയം ഉപകാരപ്രദമാകുമെന്ന് മന്ത്രി പറഞ്ഞു. പാസ്പോർട്ട്, വിസ, കമ്യൂണിറ്റി വെൽഫെയർ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും ലിങ്കുകളും ഉൾപ്പെടെ സവിശേഷതകളുള്ളതാണ് അപ്ലിക്കേഷൻ. ഗൂഗിൾ മാപ്പുമായി ലിങ്കു ചെയ്തിരിക്കുന്ന പ്രത്യേക നാവിഗേഷനും ഇതിലുണ്ട്. ആപ്പ് ഉപയോഗിച്ച് ജിദ്ദ കോൺസുലേറ്റ്, തബൂക്ക്, മക്ക, അബഹ തുടങ്ങി വിവിധ പ്രദേശങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിലേക്ക് ഉപയോക്താവിന് നിഷ്പ്രയാസം എത്താനാകും. അത്യാവശ്യ ഘട്ടങ്ങളിൽ അടിയന്തര സേവനം നൽകുന്നതിന് 24 മണിക്കൂറും കോൺസുലേറ്റുമായി ബന്ധിപ്പിക്കുന്ന 'എമർജൻസി ഡയൽ'സൗകര്യം ആപ്പിലുണ്ട്.
പാസ്പോർട്ട്, വിസ, കമ്യൂണിറ്റി വെൽഫെയർ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളും തൊഴിലാളികൾക്കുള്ള മാർഗനിർദേശങ്ങൾ, തൊഴിൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ, രാജ്യത്തിെൻറ തൊഴിൽ നിയമങ്ങൾ, ഇന്ത്യൻ പൗരന്മാരുടെ രജിസ്ട്രേഷൻ എന്നിവ ഉൾപ്പെടെ ആപ്ലിക്കേഷനിലുണ്ട്. www.cgijeddah.gov.in എന്ന കോൺസുലേറ്റ് വെബ്സൈറ്റിൽ നിന്നും http://cgijeddah.com/cgijeddah.apk എന്നലിങ്കിൽ നിന്നും ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാം. പ്രധാനമന്ത്രിയുടെ 'സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്'എന്ന കാഴ്ചപ്പാടിെൻറ അടിസ്ഥാനത്തിൽ ഇന്ത്യൻ സമൂഹത്തിെൻറ ക്ഷേമപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.