ദമ്മാം: മാസങ്ങളോളം ശമ്പളം ലഭിക്കാതെ പ്രതിസന്ധിയിലായ ഡൽഹിസ്വദേശി സുനിൽ കുമാർ നവയുഗം ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. നാലുവർഷമായി അൽഅഹ്സയിലെ ശുകൈഖിൽ നിർമാണ കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. നാലു മാസത്തോളം ശമ്പളം ലഭിക്കാത്തത് അന്വേഷിച്ചതോടെ തൊഴിലുടമ മർദിച്ചു.
തുടർന്ന് സുനിൽ ജീവകാരുണ്യ പ്രവർത്തകൻ സിയാദ് പള്ളിമുക്കിനോട് സഹായം തേടി. നവയുഗം ജീവകാരുണ്യ വിഭാഗത്തിെൻറ നിർദേശമനുസരിച്ച്, സിയാദിെൻറ സഹായത്തോടെ ലേബർ കോടതിയിൽ കേസ് നൽകി. സാമൂഹിക പ്രവർത്തകൻ മണി മാർത്താണ്ഡത്തിെൻറ കൂടി സഹായത്തോടെ കേസ് മുന്നോട്ടു കൊണ്ടുപോയി.
നിയമ പോരാട്ടങ്ങൾക്കൊടുവിൽ കോടതിയുടെ മധ്യസ്ഥതയിൽ ശമ്പളവും ആനുകൂല്യങ്ങളും നൽകി സ്പോൺസർ ഒത്തുതീർപ്പിന് തയാറായതോടെ നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുങ്ങി. നിയമനടപടികൾ പൂർത്തിയായതോടെ സഹായിച്ചവരോട് നന്ദിപറഞ്ഞ് സുനിൽകുമാർ നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.