റിയാദ്: മുതിർന്ന സി.പി.എം നേതാവും സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറുമായ ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ കേളി സെക്രട്ടേറിയറ്റ് അനുശോചിച്ചു. സി.പി.എം സെക്രട്ടേറിയറ്റ് അംഗം, സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡൻറ് അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ എന്നീനിലകളിൽ പ്രവർത്തിച്ചുവരുന്നതിനിടയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. ആറ്റിങ്ങൽ നിന്നും മൂന്നുതവണ എം.എൽ.എ ആയിട്ടുണ്ട്.
കൂലി വർധനക്കുവേണ്ടി 1954ൽ നടന്ന കയർ തൊഴിലാളി പണിമുടക്കിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തെത്തുന്നത്. സംഘടനാ പ്രവർത്തനത്തിനായി ജോലിയുപേക്ഷിച്ച് സമരം നയിച്ച അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വർഷത്തോളം ഒളിവിൽ കഴിയുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്തു. അടിയന്തരാവസ്ഥ പിൻവലിച്ചതിനുശേഷമാണ് ജയിൽമോചിതനായത്.
ത്യാഗപൂർണമായ അദ്ദേഹത്തിെൻറ ജീവിതം പുതുതലമുറ പഠനവിധേയമാക്കണമെന്നും ജീവിതത്തിൽ പകർത്താൻ ശ്രമിക്കണമെന്നും സെക്രട്ടേറിയറ്റ് ഇറക്കിയ അനുശോചനക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യൻ ജനത എല്ലാ തരത്തിലുമുള്ള ചൂഷണങ്ങളും അടിച്ചമർത്തലുകളും നേരിടുന്ന സമയത്താണ് അദ്ദേഹത്തെ പോലുള്ള ധീരരായ സമരപോരാളികൾ നമ്മെ വിട്ടുപിരിയുന്നത്.
പുതിയ കാലഘട്ടത്തെ അതിജീവിക്കാൻ അദ്ദേഹത്തെ പോലുള്ളവർ കാണിച്ചുതന്ന പാതയിലൂടെ മുന്നോട്ടുനീങ്ങാൻ കേളി സെക്രട്ടേറിയറ്റ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. വിയോഗത്തിൽ കുടുംബത്തിെൻറയും പ്രസ്ഥാനത്തിെൻറയും ദുഃഖത്തിൽ കേളിയും പങ്കുചേരുന്നതായി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.