അൽഖഫ്ജി: പ്രവാസിയുടെ ഇല്ലായ്മകളുടെ വേദനകൾ അവതരിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രവാസി കലാകാരൻ വീണ്ടും സൂപ്പർ ഹിറ്റ്. കുഞ്ഞു മകളെ ഗൾഫിൽ കൊണ്ടുവരാനാകാതെ പ്രയാസപ്പെടുന്ന ഒരു പ്രവാസിയുടെ കദന ചിത്രം തന്മയത്വത്തോടെ അവതരിപ്പിച്ച് വൈറലായി മുമ്പ് കൈയടി നേടിയ മൂവാറ്റുപുഴ സ്വദേശി ജലാൽ േപഴയ്ക്കാപ്പിള്ളിയാണ് മറ്റൊരു പ്രവാസി വിഡിയോയുമായി വീണ്ടും രംഗത്തെത്തിയത്. ഒരു മിനിറ്റ് 24 സെക്കൻഡ് ദൈർഘ്യമുള്ള ചെറിയ വിഡിയോയിലൂടെ ഒരുപാട് വലിയ സന്ദേശമാണ് കൈമാറുന്നത്.
ലോക് ഡൗൺ പ്രതിസന്ധിയിൽ കുടുങ്ങിയവർക്കുള്ള ഭക്ഷണ കിറ്റ് പ്രവാസിയുടെ വീട്ടിൽനിന്നും ആരെയും കാണിക്കാതെയും അറിയിക്കാതെയും വിതരണം ചെയ്തു തുടങ്ങുന്നതാണ് ഇതിവൃത്തം. കോവിഡ് കാലത്തെ ഒരുപാട് റിലീഫ് പ്രവർത്തനങ്ങളിൽ പ്രവാസി വീടുകൾ ഉൾപ്പെടുന്നില്ല എന്നത് ഒരു പൊതുസത്യമാണ്. എന്നാൽ, ഗൾഫിൽ നിന്നും ഒരു മാസത്തെ പണം വരാതിരുന്നാൽ തീരുന്നതേ യുള്ളൂ ഓരോ പ്രവാസി വീടിെൻറയും സമ്പന്നത എന്നത് അധികം ആരും അറിയാത്ത പൊള്ളുന്ന യാഥാർഥ്യമാണ്.
ഒരു കൈകൊണ്ട് നൽകുന്നത് മറു കൈ അറിയതരുതെന്ന മുഹമ്മദ് നബിയുടെ ഹദീസ് അന്വർഥമാക്കി ദാനം ചെയ്യുന്നത് ആളുകളെ കാണിക്കാനല്ല എന്ന സന്ദേശമാണ് ഇൗ ലഘു ചലച്ചിത്രം പങ്കുെവക്കുന്നത്. ഭക്ഷ്യകിറ്റുകളും മറ്റ് സഹായങ്ങളും നൽകുന്നവർ, പ്രയാസമനുഭവിക്കുന്നവരെ നിരത്തിനിർത്തി ഫോട്ടോ എടുക്കുന്ന പ്രവണതയെ ഇൗ ചിത്രം ചോദ്യംചെയ്യുന്നു. ഏപ്രിൽ 21ന് പോസ്റ്റ് ചെയ്ത ചിത്രം കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ വൈറലായി. ലക്ഷക്കണക്കിന് ആളുകൾ കണ്ടു.
സുജിത് ഭക്തൻ എന്ന ട്രാവൽ വ്ലോഗറിെൻറ അക്കൗണ്ടിലൂടെ മാത്രം ഇതിനകം ഒമ്പത് ലക്ഷത്തോളം ആളുകൾ വീഡിയോ കണ്ടു. ഡെയിലിഹണ്ട് ബസ്, വെറൈറ്റി മീഡിയ, ആരോഗ്യം ഓൺലൈൻ, ദീനുൽ ഇസ്ലാം തുടങ്ങി നിരവധി പ്രധാന ഓൺലൈൻ ചാനലുകൾ എന്നിവയിൽനിന്ന് 40,000ത്തോളം പേർ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തു. അതിലൂടെ വേറെ ഒരു 20 ലക്ഷത്തോളം ആളുകളും വീഡിയോ കണ്ടു. ഇതിന് പുറമെ ഇൻസ്റ്റഗ്രാം, വാട്സ്ആപ്, ടിക് ടോക് എന്നിവയിലൂടെയും ഷെയർ ചെയ്യപ്പെടുന്നു.
അഭിനയത്തിന് പുറമെ സംവിധാനം, കാമറ, എഡിറ്റിങ് ഉൾപ്പെടെ എല്ലാം നിർവഹിച്ചിരിക്കുന്നത് ജലാൽ പേഴയ്ക്കാപ്പിള്ളിതന്നെയാണ്. പഴയകാല നാടക നടന്മാരായ സലിം മങ്കാരത്ത്, എ.ടി.എസ് പേഴയ്ക്കാപ്പിള്ളി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൗദിയിലെ അൽഖഫ്ജി, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന ജലാൽ ഇപ്പോൾ നാട്ടിലാണ്.
ആദ്യ വീഡിയോ സമൂഹ മാധ്യമത്തിൽ ചെലുത്തിയ ചലനങ്ങളാണ് ജലാലിനെ നാട്ടിലെത്തിച്ചത്. പ്രവാസത്തിന് താൽകാലിക ഇടവേള നൽകിയ ജലാൽ സമൂഹ മാധ്യമത്തെ തെൻറ മുഴുവൻസമയ പ്രവർത്തന മേഖലയായി തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടു ഹ്രസ്വ ചിത്രങ്ങൾ പുറത്തിറക്കി. ഇതിനിടയിൽ സിനിമയിൽ മുഖം കാണിക്കാനും ഒരവസരമുണ്ടായി. പേഴയ്ക്കാപ്പിള്ളി വാർത്ത എന്ന ഓൺലൈൻ പോർട്ടൽ, മാക്സിസ് ഹബ് എന്ന ഓൺലൈൻ സേവന കേന്ദ്രം തുടങ്ങിയവയുമായി മുന്നോട്ട് പോകുന്നു. ഭാര്യ: ബിനിതയും മക്കളായ ഫായിസ്, സാബിത് തുടങ്ങിയവരും ഇദ്ദേഹത്തിെൻറ ചിത്രങ്ങളിൽ മുഖം കാണിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.