ജിദ്ദ: മക്ക ഹറമിൽ താൽകാലികമായി നിർത്തിവെച്ച മൂന്നാം ഘട്ട വികസന ജോലികൾ പുനരാരംഭിക്കാൻ ഇരുഹറം കാര്യാലയം അനുമതി നൽകി. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് പണികൾ നിർത്തിവെച്ചത്. കർഫ്യൂ ഇളവിൽ കരാർ കമ്പനികൾക്ക് നിർമാണ പ്രവർത്തനങ്ങൾ തുടരാൻ ഗവൺമെൻറ് അനുവാദം നൽകിയിരുന്നു. ഇതിെൻറ ചുവടുപിടിച്ചാണ് ഹറം വികസന ജോലികളും പുനരാരംഭിക്കാൻ തീരുമാനിച്ചത്. മക്ക, മദീന ഹറമുകളിൽ നടപ്പാക്കിവരുന്ന പദ്ധതികൾ പുനരാംഭിക്കാനും ഫീൽഡ് കമ്മിറ്റി രൂപവത്കരിക്കാനും പ്ലാൻ, എൻജിനീയറിങ് വിഭാഗത്തോട് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഹറമിലെത്തുന്നവർക്ക് കൂടുതൽ സൗകര്യമൊരുക്കാൻ സൽമാൻ രാജാവും ഭരണകൂടവും അതീവ താൽപര്യമാണ് കാണിക്കുന്നതെന്നും ഇരുഹറമുകളിലും നടപ്പാക്കികൊണ്ടിരിക്കുന്ന വൻകിട പദ്ധതികൾ ഇതിെൻറ തെളിവാണെന്നും അൽസുദൈസ് പറഞ്ഞു. നിർമാണ ജോലികൾ ആരംഭിക്കാനുള്ള തീരുമാനം വന്നതോടെ നിർത്തിവെച്ച ജോലികൾ എത്രയുംവേഗം തുടങ്ങാനുള്ള പുറപ്പാടിലാണ് ഇരുഹറം കാര്യാലത്തിന് കീഴിലെ പ്ലാൻ, എൻജിനീയറിങ് വകുപ്പ്.
ഒന്നര വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കണമെന്നായിരുന്നു മുമ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ നിർമാണ ജോലികളും നിർത്തിവെച്ച സാഹചര്യത്തിൽ നഷ്ടപ്പെട്ട ഇൗ കാലയളവുകൾക്ക് പകരം സമയം കൂടുതൽ നീട്ടിനൽകേണ്ടിവന്നു. മൂന്നാം ഘട്ട ഹറം വികസനത്തിലെ അന്തിമ ജോലികളാണ് ഇനി ബാക്കിയുള്ളത്. ചില പ്രധാന കവാടങ്ങളുടെ വികസനം, സീലിങ്, മത്വാഫിന് ചുറ്റുമുള്ള കെട്ടിടത്തിലെ കമാനങ്ങൾ ആകർഷകമായ വിധത്തിൽ അലങ്കരിക്കൽ തുടങ്ങിയ ജോലികൾ പൂർത്തീകരിക്കേണ്ടവയിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.