ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച മഴക്ക് വേണ്ടി നമസ്ക്കാരം നിർവഹിക്കാൻ ഭരണാധികാരി സൽമാൻ രാജാവ് ആഹ്വാനം ചെയ്തു. റോയൽ കോർട്ടാണ് സൽമാൻ രാജാവിെൻറ ആഹ്വാനം പുറത്തുവിട്ടത്. പ്രവാചക ചര്യയുടെ ഭാഗമാണ് മഴക്ക് വേണ്ടിയുള്ള നമസ്കാരം.
രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും സാധ്യമാകുന്ന ആളുകൾ മഴക്ക് വേണ്ടിയുള്ള നമസ്ക്കാരം നിർവഹിക്കാൻ ശ്രമിക്കണമെന്നും റോയൽ കോർട്ട് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. സൽമാൻ രാജാവിെൻറ ആഹ്വാനത്തെ തുടർന്ന് രാജ്യത്തെ പള്ളികളിൽ മഴക്ക് വേണ്ടിയുള്ള നമസ്കാരത്തിന് സമയം നിർണയിച്ചതായി മതകാര്യ മന്ത്രാലയം വ്യക്തമാക്കി.
സൂര്യോദയത്തിനു ശേഷം 15 മിനുട്ട് കഴിഞ്ഞാൽ നമസ്കാരം തുടങ്ങും. പള്ളികൾ നമസ്കാരത്തിന് ഒരുക്കുകയും ബന്ധപ്പെട്ട വകുപ്പുകൾ നിശ്ചയിച്ച ആരോഗ്യ മുൻകരുതൽ പാലിച്ച് നമസ്കരിക്കാനെത്തുന്നവരെ സ്വീകരിക്കുകയും വേണമെന്ന് പള്ളി ജീവനക്കാരോട് മതകാര്യ വകുപ്പ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.