റമദാൻ തിരക്കിൽ വിമാന സർവീസുകൾ താളം തെറ്റി; സൗദിയ യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ചു

ജിദ്ദ: റമദാൻ തിരക്കിൽ രാജ്യത്തെ വിമാന സർവീസുകൾ താളം തെറ്റിയ സംഭവത്തിൽ സൗദി എയർ ലൈൻസ് ഖേദം പ്രകടിപ്പിച്ചു. തലസ്ഥാനത്തുള്‍പ്പെടെ അനുഭവപ്പെട്ട അപ്രതീക്ഷിത തിരക്കാണ് സര്‍വീസുകള്‍ താളം തെറ്റിച്ചത്. ഇന്ത്യന്‍ വിമാനങ്ങള ും ഇതേ തുടര്‍ന്ന് റീഷെഡ്യൂള്‍ ചെയ്തിരുന്നു. തിരക്ക് പരിഗണിച്ച് പല സര്‍വീസുകളും ആവശ്യമേറെയുള്ള ഇടങ്ങളിലേക്ക് മാറ്റി. ജിദ്ദ, റിയാദ്, മദീന വിമാനത്താവളങ്ങളിലാണ് റമദാനോടനുബന്ധിച്ച് തിരക്കേറിയത്. റീ ഷെഡ്യൂള്‍ ചെയ്തതിന് പിന്നാലെ പൊടിക്കാറ്റും മഴയുമുള്‍പ്പെടെ പ്രതികൂല കാലാവസ്ഥയും വിമാനസർവീസുകളെ ബാധിച്ചു.


ഇതോടെ സൗദി എയര്‍ലൈന്‍സിെൻറ പല സര്‍വീസുകളും താളം തെറ്റി. വിമാനത്താവളങ്ങില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്നാണ് എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ചത്. ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ഉള്‍പ്പെടെ ഇതോടെ റീ ഷെഡ്യൂള്‍ ചെയ്തിരുന്നു. ബുധനാഴ്ച മുതല്‍ സര്‍വീസുകള്‍ സാധാരണ നിലയിലെത്തി. ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയതായി എയര്‍ലൈന്‍സ് അധികൃതർ അറിയിച്ചു.

Tags:    
News Summary - ramadan-flight-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.