റിയാദ്: കിഴക്കൻ സൗദിയിലെ അബ്ഖൈഖിന് സമീപം വാഹനാപകടത്തിൽ മലയാളിയും തമിഴ്നാട്ടുകാരനും മരിച്ചു. പാലക്കാട് തൃത്താല അത്താണിക്കൽ സ്വദേശി മുഹമ്മദ് ബഷീർ (49) ആണ് മരിച്ച മലയാളി.തമിഴ്നാട് തഞ്ചാവൂരിൽ നിന്നുള്ള ശ്രീരാം ശ്രീനിവാസൻ (41) ആണ് മരിച്ച രണ്ടാമൻ. ഇവർക്കൊപ്പം സഞ്ചരിച്ച ഹൈദരാബാദ് സ്വദേശി അയ്യൂബ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറാണ് ബഷീർ. ബഹ്റൈനിൽ പോയി റിയാദിലേക്ക് മടങ്ങുകയായിരുന്നു മൂവരും. ദമ്മാം - റിയാദ് ഹൈവേയിൽ അബ്ഖൈഖിന് സമീപം വെച്ച് എതിരെ വന്ന ട്രെയ്ലർ ഇടിച്ചാണ് അപകടം.
എതിർവശത്തെ ട്രാക്കിലൂടെ വന്ന ട്രെയ്ലർ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് റോഡുകൾക്ക് നടുവിലുള്ള ലോഹവേലി തകർത്ത് കാറിലേക്ക് വന്നിടിക്കുകയായിരുന്നു. ബഷീർ ആണ് കാർ ഒാടിച്ചിരുന്നത്.
ബഷീറും മുൻസീറ്റിലിരുന്ന ശ്രീരാമും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ അബ്ഖൈഖ് ജനറൽ ആശുപത്രി മോർച്ചറിയിൽ.
ബഷീറിെൻറ സഹോദരൻ അലി കഴിഞ്ഞവർഷം റിയാദിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചിരുന്നു. റിയാദിലെ ആദ്യകാല മലയാളി ഫുട്ബാൾ ടീം ആയ സി.ആർ.ബിയുടെ സ്ഥാപകരിൽ ഒരാളുമാണ് ബഷീർ. പ്രവാസലോകത്തെ അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഭാര്യ: ബുഷ്റ. സെയ്താലി-ആമിന ദമ്പതികളുടെ മകനാണ്. മക്കൾ: റാഷിദ്, റിസ്വാന, നസ്റിൻ, ഫർഹാന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.