സൗദി, ബഹ്‌റൈൻ നാവികസേനാംഗങ്ങൾ

ജുബൈലിൽ സൗദി, ബഹ്‌റൈൻ നാവികസേനാ അഭ്യാസം

ജുബൈൽ: റോയൽ സൗദി നാവികസേനയും ബഹ്‌റൈൻ നാവികസേനയും സംയുക്തമായി ജുബൈലിൽ നാവികാഭ്യാസം ആരംഭിച്ചു. ജുബൈലിലെ കിങ് അബ്ദുൽ അസീസ് നേവൽ ബേസിലാണ് 'ജി.ഐ.എസ്.ആർ-22' എന്ന അഭ്യാസം നടത്തുന്നത്. മേഖലയുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിന് സൈന്യത്തിെൻറ കഴിവുകൾ വർധിപ്പിക്കാനും കാര്യക്ഷമത വികസിപ്പിക്കാനും ഈ അഭ്യാസം സഹായിക്കുമെന്ന് ഈസ്റ്റേൺ ഫ്ലീറ്റ് കമാൻഡർ വൈസ് അഡ്മിറൽ മജീദ് ബിൻ ഹസ്സ അൽ-ഖഹ്താനി പറഞ്ഞു. റോയൽ സൗദി എയർഫോഴ്‌സിെൻറ പങ്കാളിത്തത്തോടെ നാവികപ്രവർത്തനങ്ങളിലെ കഴിവുകളും അഭ്യാസത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇരു രാജ്യങ്ങൾക്കുമിടയിൽ സുരക്ഷസഹകരണം വർധിപ്പിക്കാനും പ്രാദേശിക ജലം സുരക്ഷിതമാക്കാനും ആശയങ്ങളും സംയുക്ത പ്രവർത്തനങ്ങളും ഏകീകരിക്കാനും ലക്ഷ്യമിടുന്നതായും അൽ-ഖഹ്താനി കൂട്ടിച്ചേർത്തു.

Tags:    
News Summary - Saudi and Bahraini naval exercises in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.