ജിദ്ദ: സൗദിയും ഫ്രാൻസും കൂടുതൽ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണ. സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താനും സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിനും വിവിധ രംഗങ്ങളിലെ ഇരുകൂട്ടരുടെയും അനുഭവപരിജ്ഞാനം കൈമാറാനുമാണ് ധാരണ. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണിെൻറ സൗദി സന്ദർശനത്തിനിടെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോകെമിക്കൽ, സൈനിക വിമാനനിർമാണം, സാംസ്കാരികം, ബഹിരാകാശം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനാണ് കരാർ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളിലെ സ്വകാര്യ മേഖലകൾ തമ്മിലുള്ള പരസ്പര നിക്ഷേപത്തിലൂടെ സന്തുലിത സാമ്പത്തിക പങ്കാളിത്തം നടപ്പാക്കുന്നതിെൻറ പ്രാധാന്യം ഇരുരാജ്യങ്ങളും എടുത്തുപറഞ്ഞു.
ഊർജം, ജലം, മാലിന്യ സംസ്കരണം, സുസ്ഥിര നഗരങ്ങൾ, ഗതാഗതം, സിവിൽ ഏവിയേഷൻ, മൊബിലിറ്റി സൊല്യൂഷൻസ്, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ 'വിഷൻ 2030' പദ്ധതികൾക്കുള്ള ഫ്രഞ്ച് കമ്പനികളുടെ വർധിച്ച സഹകരണത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. പൊതു-സ്വകാര്യ മേഖലകളിൽ പ്രത്യേകിച്ച് പുതിയ സാങ്കേതികവിദ്യകൾ, വളർന്നുവരുന്ന കമ്പനികൾ, ഭാവി വ്യവസായം തുടങ്ങിയ മേഖലകളിൽ സൗദിയുടെ നിക്ഷേപം ആകർഷിക്കാൻ ആഗ്രഹിക്കുന്നതായും ഫ്രാൻസും വ്യക്തമാക്കി. കാലാവസ്ഥയുമായി ബന്ധപ്പെട്ട പാരീസ് ഉടമ്പടി പാലിക്കേണ്ടതിെൻറ പ്രാധാന്യവും ഉടമ്പടികൾ വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടതിെൻറ ആവശ്യകതയും ഇരുരാജ്യങ്ങൾ ഊന്നിപ്പറഞ്ഞു. ഗ്രീൻ സൗദി, ഗ്രീൻ മിഡിലീസ്റ്റ് സംരംഭങ്ങളെ ഫ്രഞ്ച് പ്രസിഡൻറ് പ്രശംസിച്ചു. അൽഉല പൗരാണിക മേഖലയുടെ സുസ്ഥിര വികസനത്തിന് നിലവിലുള്ള ഫലപ്രദമായ സഹകരണത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
പുതിയ കരാറുകളിൽ ഒപ്പുവെച്ചതിനെ പ്രശംസിച്ചു. ടൂറിസം മേഖലയിലെ സഹകരണത്തിെൻറ വേഗം വർധിപ്പിക്കുക, സംരംഭങ്ങൾ ആരംഭിക്കുക, ഓരോ രാജ്യത്തുമുള്ള ടൂറിസം സാധ്യതകൾ പര്യവേക്ഷണം ചെയ്യുക, ഇരു രാജ്യങ്ങളിലെയും പൗരന്മാർ തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കുക, അതിനു സൗകര്യങ്ങൾ ഒരുക്കുക എന്നിവയുടെ പ്രധാന്യവും വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിൽ ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ, സാങ്കേതിക കോളജുകൾ, ഗവേഷണ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം വിപുലീകരിക്കാനുള്ള തീരുമാനത്തെയും സ്വാഗതം ചെയ്തു. ഇറാെൻറ ആണവപദ്ധതിയുടെ വികസനത്തിലും അന്താരാഷ്ട്ര ആണവോർജ ഏജൻസിയോടുള്ള നിസ്സഹകരണത്തിലും സുതാര്യമില്ലായ്മയിലും ഇരുരാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും ഏകീകരിക്കാനും ലോകത്ത് പ്രത്യേകിച്ച് പശ്ചിമേഷ്യൻ മേഖലയിൽ പൊതുവെ സമാധാനവും സുരക്ഷയും കൈവരിക്കാനും പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ തങ്ങളുടെ നിലപാടുകൾ ഏകോപിപ്പിക്കുമെന്നും വ്യക്തമാക്കി.ലെബനാൻ സർക്കാർ സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടതുണ്ട്.
ലെബനാനിലെ ദേശീയ ഐക്യത്തിനും ആഭ്യന്തര സമാധാനത്തിനുമുള്ള ത്വാഇഫ് കരാറിനോടുള്ള പ്രതിബദ്ധത, നിയമാനുസൃതമായ സർക്കാർ സ്ഥാപനങ്ങളിൽ ആയുധങ്ങൾ പരിമിതപ്പെടുത്തേണ്ടതിെൻറ ആവശ്യകത എന്നിവയും ഊന്നിപ്പറഞ്ഞു. ഭീകരവാദം ഉന്മൂലനം ചെയ്യാനുള്ള ഇറാഖ് സർക്കാറിെൻറ ശ്രമങ്ങൾക്ക് പിന്തുണയുണ്ടാകും. സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കാനും ഐക്യവും അഖണ്ഡതയും നിലനിലർത്താനും ഇറാഖി ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഇരുകൂട്ടരും അഭിപ്രായപ്പെട്ടു. യമനിലെ പ്രതിസന്ധിക്ക് ഈ വർഷം മാർച്ച് 22ന് അവതരിപ്പിച്ച സൗദി സമാധാന സംരംഭത്തിന് ഫ്രാൻസ് പൂർണ പിന്തുണ അറിയിച്ചു. യമൻ പ്രശ്നം സമഗ്രപരിഹാരം കാണാനുള്ള യു.എൻ ശ്രമങ്ങളെ പിന്തുണക്കും. സിറിയൻ വിഷയത്തിൽ ജനീവ പ്രഖ്യാപനം, സുരക്ഷ കൗൺസിൽ പ്രമേയം എന്നിവക്ക് അനുസൃതമായി രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരേണ്ടതിെൻറ പ്രാധാന്യവും സംയുക്ത പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.