റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് വ്യാഴാഴ്ച ഒമ്പത് വിദേശികളടക്കം 10 പേർ മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 209 ആയി. മക്കയിൽ അഞ്ചും ജിദ്ദയിൽ രണ്ടും റിയാദ്, മദീന, ഖോബാർ എന്നിവിടങ്ങളിലാണ് ഒാരോരുത്തരുമാണ് മരിച്ചത്. 1015 പേർക്ക് അസുഖം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 7798 ആയി.
1793 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 33731 ആയി. ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 389,659 ആയി. പുതിയ രോഗികളിൽ 83 ശതമാനം പുരുഷന്മാരും 17 ശതമാനം സ്ത്രീകളുമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതിൽ 25 ശതമാനം സൗദികളും 75 ശതമാനം വിദേശികളുമാണ്. അഞ്ച് ശതമാനം കുട്ടികളും രണ്ട് ശതമാനം കൗമാരക്കാരും 93 ശതമാനം മുതിർന്നവരുമാണ്. ചികിത്സയിൽ കഴിയുന്ന 25714 ആളുകളിൽ 145 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ മൂന്നാഴ്ച പിന്നിട്ടു. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധനയ്ക്ക് പുറമെ ആളുകളെ ഫോൺ ചെയ്തുവരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും ആരംഭിച്ചു. അഞ്ച് പേർ മരിച്ചതോടെ മക്കയിൽ മരണസംഖ്യ 95 ആയി.
പുതിയ രോഗികൾ:
മദീന 396, ജിദ്ദ 315, മക്ക 254, റിയാദ് 194, ദമ്മാം 171, ഖോബാർ 120, ജുബൈൽ 48, ഹുഫൂഫ് 40, ഖത്വീഫ് 40, ത്വാഇഫ് 36, യാംബു 32, റാസതനൂറ 20, സബ്യ 16, തബൂക്ക് 14, വാദി അൽഫറ 13, ഉനൈസ 10, ബേയ്ഷ് 10, ദറഇയ 10, ഹദ്ബൻ 8, ഹ-ഫർ അൽബാത്വിൻ 6, അലൈസ് 5, ഖർജ് 5, സൽവ 4, അൽഖുറയാത് 4, ബുറൈദ 3, ഖമീസ് മുശൈത് 2, അൽമജാരിദ 2, അബ്ഖൈഖ് 2, ദഹ്റാൻ 2, സഫ്വ 2, ഉംലജ് 2, അൽജഫർ 1, മിദ്നബ് 1, ബുഖൈരിയ 1, റാബിഗ് 1, ഹദ്ദ 1, അൽദായർ 1, മജ്മഅ 1
മരണസംഖ്യ:
മക്ക 95, ജിദ്ദ 57, മദീന 36, റിയാദ് 11, ഹുഫൂഫ് 4, ദമ്മാം 4, അൽഖോബാർ 3, ജുബൈൽ 2, ബുറൈദ 2, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, തബൂക്ക് 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.