ജിദ്ദ: വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ സീക്കോ ഹംസയുടെ അനുസ്മരണ സമ്മേളനം ജിദ്ദയിലെ ഷറഫിയ്യ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജിദ്ദ, നിലമ്പൂർ മണ്ഡലം കെ.എം.സി.സിയും മണ്ഡലം നിവാസികളുടെ പൊതുവേദിയായ ‘നിയോ’യും സംയുക്തമായി നടത്തിയ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
നാലര പതിറ്റാണ്ടുകാലം നീണ്ട പ്രവാസത്തിൽ സ്വപ്രയത്നംകൊണ്ട് ബിസിനസ് മേഖലയിൽ കഴിവ് തെളിയിച്ച് നേടിയ സമ്പാദ്യങ്ങളിൽനിന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ചെലവഴിക്കുന്നതിൽ ശ്രദ്ധപുലർത്തിയിരുന്ന സീക്കോ ഹംസ മാതൃക വ്യക്തിത്വമായിരുന്നുവെന്ന് പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. വിവിധ പ്രവാസി സംഘടനകളിലും നാട്ടിൽ പ്രവർത്തിക്കുന്ന മത, സാമൂഹിക, സാംസ്കാരിക, കായികരംഗത്തുള്ള സംഘടനകളിലും കൈയൊപ്പ് ചാർത്തിയ വ്യക്തിത്വമായിരുന്നുവെന്നും അനുശോചന പരിപാടിയിൽ വിവിധ സംഘടന പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ അരിമ്പ്ര, നിയോ പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വി.പി. മുസ്തഫ, പി.സി.എ. റഹ്മാൻ (ഇണ്ണി), കെ.എം.സി.സി മണ്ഡലം സെക്രട്ടറി സുബൈർ വട്ടോളി, ഒ.ഐ.സി.സി ജില്ല ഭാരവാഹികളായ കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, അലവി ഹാജി, ടി.എം.എ. റഊഫ്, ഇസ്ലാഹി സെന്റർ പ്രതിനിധി സലാഹ് കാരാടൻ, 'കാലിക്കറ്റ് ലോവേഴ്സ്' ഭാരവാഹി ഹിഫ്സുറഹ്മാൻ, അഷ്റഫ്, ബദർ ദമ്മാം, നിലമ്പൂർ മണ്ഡലം കൂട്ടായ്മകളുടെ ഭാരവാഹികളായ അബൂട്ടി പള്ളത്ത് (പോപ്പി, പോത്തുകല്ല്), ഹംസ കീടക്കല്ലൻ (സ്വാൻ, നിലമ്പൂർ), ഫിറോസ് വഴിക്കടവ് (ജീവ), സലാം, ചെമ്മല (സീപ്പാസ്, ചുങ്കത്തറ), അഫ്സൽ (സേവ, എടക്കര), അബ്റാർ (പ്രവാസി സംഘം, കരുളായ്) എന്നിവർ സംസാരിച്ചു. പ്രാർഥനക്ക് ഉബൈദുല്ല തങ്ങൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.