അബഹ: ഖമീസ് മുശൈത്തിലെ ഠൗൺ മസ്ജിദിൽ ഇമാമായി ദീർഘകാലം സേവനം അനുഷ്ഠിച്ച ശൈഖ് അഹമ്മദ് അൽ ഹവാഷി നിര്യാതനായി. സുദീർഘമായ ഖുർആൻ പാരായണവും നമസ്കാരവും ഇദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
റമദാൻ രാത്രികളിൽ ഇഷാഅ് മുതൽ സുബഹി വരെ തുടർച്ചയായി ഇദ്ദേഹം നമസ്കാരത്തിന് നേതൃത്വം നൽകുകയും അതിൽ പങ്കെടുക്കാൻ വിദൂര പ്രദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തുകയും ചെയ്തിരുന്നു.
റമദാനിൽ ഖുർആൻ മൂന്ന് തവണ ഓതി തീർക്കുക പതിവായിരുന്നു. ഇദ്ദേഹം മലയാളികളടക്കം വിദേശികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.