കോവിഡ് കാല കാരുണ്യ പ്രവർത്തകരെ ആദരിക്കാൻ ശിഫ മലയാളി സമാജം സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡൻറ് ഇല്യാസ് സാബു സംസാരിക്കുന്നു
റിയാദ്: കോവിഡ് കാലത്ത് ദുരിതബാധിതരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയവരെ ശിഫ മലയാളി സമാജം ആദരിച്ചു. ശിഫ റഹ്മാനിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ഇല്യാസ് സാബു അധ്യക്ഷത വഹിച്ചു. യോഗം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. നാട്ടിൽ മരിച്ച മുൻ അംഗം കൊട്ടാരക്കര സ്വദേശി ഹരികുമാറിെൻറ കുടുംബത്തിന് കമ്മിറ്റി അംഗങ്ങളുടെ സഹായമായി 50,000 രൂപ റഹിം ആറ്റൂർകോണം ചടങ്ങിൽ ജസീല റഹിമിന് കൈമാറി. സമാജം അംഗം വിജയകുമാറിനുള്ള ചികിത്സാസഹായമായ 30,000 രൂപ റാഫി കൊയിലാണ്ടി കൈമാറി. സമാജം പുറത്തിറക്കിയ പുതുവർഷ കലണ്ടർ ബി.പി.എൽ കാർഗോ പ്രതിനിധി ബിബിനിൽനിന്നും ഏറ്റുവാങ്ങി എൻ.ആർ.കെ വെൽഫെയർ ഫോറം ചെയർമാൻ അഷ്റഫ് വടക്കെവിള പ്രകാശനം ചെയ്തു.
സമാജം അംഗങ്ങളുടെ പെൺമക്കളുടെ വിവാഹ സഹായം മുസ്തഫക്ക് ഷാജു വാലപ്പൻ കൈമാറി. ശിഫയിൽ കവർച്ചക്കാരുടെ വെടിയേറ്റ് ചികിത്സയിലുള്ള അഖിലിനുള്ള സഹായമായ 10,000 രൂപ ജയൻ കൊടുങ്ങല്ലൂർ റിയാദ് ഹെൽപ് ഡെസ്ക് പ്രതിനിധികൾക്ക് കൈമാറി. ആരോഗ്യപ്രവർത്തകരായ ഡോ. അബ്ദുൽ അസീസ്, ഡോ. ഹസീന ഫുവാദ്, ഡോ. രസിക, ആനി സാമുവൽ, സിന്ധു ഷാജി എന്നിവരെയും മാധ്യമ പ്രവർത്തകരായ വി.ജെ. നസ്റുദ്ദീൻ, ജയൻ കൊടുങ്ങല്ലൂർ, ഹാരിസ്ചോല, സുലൈമാൻ, നജിം കൊച്ചുകലുങ്ക്, വി.എം. അഫ്താബ് റഹ്മാൻ, ഷംനാദ് കരുനാഗപ്പള്ളി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ശിഹാബ് കൊട്ടുകാട്, അഷ്റഫ് വടക്കേവിള, ഹാരിസ് ബാബു, ഷാജി സോന, ഉമർ അമാനത്, മുജീബ് കായംകുളം, മജീദ് പൂളക്കാടി, ഷൈജു തോമസ്, റാഫി പാങ്ങോട്, രാമചന്ദ്രൻ, മജീദ് ചിങ്ങോലി, എസ്.പി. ഷാനവാസ്, ഡൊമനിക് സാവിയോ, റിജോ, അയൂബ് കരൂപ്പടന്ന, അലക്സ് കൊട്ടാരക്കര, നൗഷാദ് ആലുവ, സലാം പെരുമ്പാവൂർ, നവാസ് കണ്ണൂർ, സിദ്ദിഖ് കോവൂർ, ഷൈജു പച്ച, അസ്ലം പാലത്ത്, നാസർ ലെയ്സ്, റഫീഖ് തങ്ങൾ, സുരേഷ് ശങ്കർ, റാഫി കൂട്ടായി എന്നിവരും ആദരവ് ഏറ്റുവാങ്ങി. രതീഷ് നാരായണൻ, ഫിറോസ് പോത്തൻകോട്, ഷാജി പിള്ള, വർഗീസ് ആളുക്കാരൻ, പ്രകാശ് ബാബു, വിജയൻ ഓച്ചിറ, സലീഷ്, റഹീം പറക്കോട്, ബിനീഷ്, ദിലീപ്, ഷജീർ, വിശ്വംഭരൻ, കെ.പി. ഹനീഫ, ഹനീഫ വാഴങ്ങൽ, സന്തോഷ് തിരുവല്ല, കുഞ്ഞുമുഹമ്മദ്, ജോബി, മണി ആറ്റിങ്ങൽ, ഹംസ മക്ക സ്റ്റോർ, ഉമർ പട്ടാമ്പി, അജയൻ, സി.എസ്. ബിജു, അനിൽ കണ്ണൂർ, ജിസ്സി കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. രക്ഷാധികാരി അശോകൻ ചാത്തന്നൂർ സ്വാഗതവും സെക്രട്ടറി മധു വർക്കല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.