ജംഷീർ

വാഹനങ്ങൾ കൂട്ടിയിടിച്ച് മരിച്ച ജംഷീറിന്റെ മയ്യിത്ത് ഖബറടക്കി

ഹാഇൽ: ഹാഇൽ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാൻ സിദ്ദിഖിന്റെ മകൻ ജംഷീറിന്റെ (30) മയ്യിത്ത് ഹാഇലിലെ ഹായിത്ത് മഖ്ബറയിൽ ഖബറടക്കി. ഹായിലിലിന് സമീപം ഹുലൈഫ എന്ന സ്ഥലത്തുവെച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്.

ആറാദിയ എന്ന സ്ഥലത്ത് ഒരു ബൂഫിയയിലെ ജീവനക്കാരനായിരുന്നു. ഹോം ഡെലിവറിക്കായി പോകുന്ന വഴിയിൽ ജംഷീർ ഓടിച്ചിരുന്ന വാൻ സ്വദേശി പൗരൻ ഓടിച്ച വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തുവെച്ച് മരണം സംഭവിച്ചു. മാതാവ്: ജമീല. ഭാര്യ: തസ്‍ലീബാനു. മൂന്ന് സഹോദരങ്ങളുണ്ട്.

മരണാനന്തര നിയമനടപടികള്‍ പൂർത്തീകരിക്കാന്‍ കെ.എം.സി.സി ഉനൈസ, ഹാഇൽ സെൻട്രൽ കമ്മിറ്റികളുടെ ഭാരവാഹികൾ നേതൃത്വം നൽകി.

Tags:    
News Summary - The body of Jamsheer who died in a vehicle collision was buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.