ജിദ്ദ: ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ വിമാനത്താവളത്തിൽ ദേഹാസ്വാസ്ഥ്യം വന്ന് ചികിൽസയിലായിരുന്ന കോട്ടയം ഏ റ്റുമാനൂർ സ്വദേശിനി ജിദ്ദയിൽ നിര്യാതയായി. സ്വകാര്യ ഗ്രൂപ്പിൽ ഉംറക്ക് വന്ന നൂർജഹാനാണ് (72) മരിച്ചത്.
ജിദ്ദ വിമാനത്താവളത്തിൽ നിന്ന് ബോർഡിങ് പാസ് കിട്ടി വിമാനത്തിൽ കയറാൻ തയാറെടുക്കുന്നതിനിടെ ഫെബ്രുവരി 23ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അബ്്ഹൂർ കിങ് അബ്്ദുല്ല മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് മരിച്ചത്.
സോഷ്യൽ ഫോറം പ്രവർത്തകനായ മജീദ് മഞ്ചേരി, മസ്ഹൂദ് തിരുവനന്തപരും, കുനായീൻകുട്ടി കൊടുവള്ളി തുടങ്ങിയവർ നിയമ നടപടികൾക്ക് രംഗത്തുണ്ട്. മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.