ഡോ. സുധീർ സലാവുദ്ദീൻകുട്ടി, ആസ്റ്റർ ഹോസ്പിറ്റൽ, ഖിസൈസ്

ആസ്റ്ററിൽ 1.2 കിലോ ഭാരമുള്ള അപൂര്‍വ സ്തനാര്‍ബുദം നീക്കി

ദുബൈ: അപൂർവമായി മാത്രം കാണുന്ന 1.2 കിലോഗ്രാം തൂക്കം വരുന്ന ഗര്‍ഭാവസ്ഥയിലുള്ള ട്യൂമർ ദുബൈ അല്‍ ഖുസൈസിലെ ആസ്റ്റര്‍ ഹോസ്പിറ്റലിൽ നീക്കം ചെയ്തു. 'ലാക്‌റ്റേഷനല്‍ അഡെനോമ'(ഗര്‍ഭാവസ്ഥയിലെ സ്തനാര്‍ബുദം) എന്നറിയപ്പെടുന്ന 20x15x7 സെൻറിമീറ്റര്‍ അളവിലുമുളള വലിയ മുഴയാണ് 25 വയസ്സുള്ള രോഗിയില്‍നിന്നു നീക്കിയത്.

പ്രസവത്തിനായി ഖിസൈസിലെ ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീയിലാണ് രോഗം കണ്ടെത്തിയത്. ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി സ്‌പെഷലിസ്റ്റായ ഡോ. മറിയം കോദമുമോറാദിയാണ് ഇത് തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് ജനറല്‍ സര്‍ജറി സ്‌പെഷലിസ്റ്റായ സുധീര്‍ സലാവുദ്ദീൻ കുട്ടിക്ക് റഫര്‍ ചെയ്തു. കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ ട്യൂമര്‍ കണ്ടെത്തുകയും ഒരു മാസത്തേക്ക് രോഗിയെ നിരീക്ഷണത്തില്‍ വെക്കുകയും ചെയ്തു. നിരീക്ഷണത്തിെൻറ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

രണ്ടാം ദിവസം തന്നെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. രോഗിക്ക് ഒരു സങ്കീര്‍ണതകളും കൂടാതെ വിജയകരമായി സുഖപ്രാപ്തി ലഭിച്ചതായി മെഡ്‌കെയര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്, ക്ലിനിക്‌സ് ആൻഡ് ആക്‌സസ് ക്ലിനിക്‌സ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രാമനാഥന്‍ വെങ്കിടേശ്വരന്‍ അറിയിച്ചു.ചികിത്സയെന്നത് കൂട്ടായ പരിശ്രമമാണെന്നും സങ്കീര്‍ണതകളില്ലാതെ രോഗിക്ക് വിജയകരമായി സുഖപ്രാപ്തി നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആൻഡ് ക്ലിനിക്സ് യു.എ.ഇ സി.ഇ.ഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.