സഹകരണ കരാറിൽ ഒപ്പുവെച്ച ശേഷം അബൂദബി, മോസ്കോ സർക്കാർ പ്രതിനിധികൾ
അബൂദബി: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി അബൂദബി സർക്കാറും റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ഭരണകൂടവും കരാർ ഒപ്പിട്ടു.
സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ മേഖലയിൽ നിക്ഷേപങ്ങൾ വർധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കായാണ് കരാർ ഒപ്പുെവച്ചത്. കരാറിെൻറ ഫലമായി വിവിധ മേഖലകളിൽ ഇരുസർക്കാറുകളും സഹകരിച്ചുപ്രവർത്തിക്കുകയും സാങ്കേതികവിദ്യകൾ അടക്കമുള്ളവ കൈമാറുകയും ചെയ്യും. അബൂദബി സർക്കാറിനുവേണ്ടി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവും മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് ചെയർമാനുമായ ഫലാഹ് അൽ അഹ്ബാബിയും മോസ്കോക്കുവേണ്ടി മന്ത്രിയും വിദേശകാര്യവകുപ്പ് മേധാവിയുമായ സെർജി ചെറിയോമിനുമാണ് കരാർ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.