‘ഡയസ്പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ പ്രഖ്യാപന കൺവെന്ഷന് അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിൽ സേവനം യു.എ.ഇ. പ്രസിഡന്റ് രാജന് അമ്പലത്തറ ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: സീസണ് കാലത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വർധനക്ക് പരിഹാരം തേടി പ്രവാസി സംഘടനകള്‍ ഡല്‍ഹിയിലേക്ക്.
അബൂദബി കെ.എം.സി.സിയുടെ നേതൃത്വത്തില്‍ വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിൽ ‘ഡയസ്പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് എട്ടിന് ഡൽഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ് ഹാളില്‍ നടക്കുന്ന സമ്മിറ്റില്‍ കേരളത്തില്‍നിന്നുള്ള മുഴുവന്‍ ജനപ്രതിനിധികളും പങ്കെടുക്കും. കേന്ദ്രമന്ത്രിമാരെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
അബൂദബി കെ.എം.സി.സി ഡല്‍ഹി കെ.എം.സി.സിയുടെ സഹകരണത്തോടെ മുപ്പതോളം പ്രവാസി സംഘടനകളുടെ കൂട്ടായ്മയിലാണ് സമ്മിറ്റ് ഒരുക്കുന്നത്. പ്രവാസികള്‍ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങളില്‍ കൂട്ടായ മുന്നേറ്റത്തിന് അബൂദബിയിലെ മുപ്പതോളം പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ഡയസ്പോറ സമ്മിറ്റിന്റെ ആദ്യ രണ്ടു സെഷനുകള്‍ കഴിഞ്ഞ ഫെബ്രുവരി 11, മേയ് അഞ്ച് ദിവസങ്ങളില്‍ നടന്നിരുന്നു.
ഇതിൽ ടിക്കറ്റ് നിരക്ക്, പ്രവാസി വോട്ടവകാശം, വിദ്യാഭ്യാസ പ്രശ്നങ്ങള്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഡൽഹി സമ്മിറ്റിൽ വിമാനയാത്രക്കൂലി സംബന്ധിച്ചായിരിക്കും ചർച്ച. മുന്‍ സര്‍ക്കാര്‍ വിഷയം പഠിക്കാനായി നിയോഗിച്ച പാര്‍ലമെന്ററി കാര്യ സബ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേൽ അനുകൂല തീരുമാനം ഉണ്ടാക്കുക എന്നതുകൂടി യോഗത്തിന്റെ മുഖ്യ അജണ്ടയാണ്.
‘ഡയസ്പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ പ്രഖ്യാപന കൺവെന്ഷന് അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലാണ് നടന്നത്. അബൂദബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സേവനം യു.എ.ഇ. പ്രസിഡന്റ് രാജന് അമ്പലത്തറ ഉദ്ഘാടനം ചെയ്തു.
ബി.സി. അബൂബക്കര്‍, ബി. യേശുശീലന്‍, അന്‍സാര്‍, മേരി തോമസ്, ജോണ്‍ സാമുവേല്‍, ബഷീര്‍, കബീര്‍ ഹുദവി, സഫറുള്ള പാലപ്പെട്ടി, റാഷീദ് പൂമാടം, ഹാമിദ് അലി, നസീര്‍ പെരുമ്പാവൂര്‍, പി.എം ഫാറൂഖ്, ഷബാന അഷ്റഫ്, കരീം, നിഷാദ് സുലൈമാന്‍, നഈമ, വിമല്‍ കുമാര്‍, എം.കബീര്‍, അബ്ദുല്‍ വാഹിദ്, ഉമ്മര്‍ നാലകത്ത്, ടി.കെ അബ്ദുല്‍ സലാം, ഹൈദര്‍ ബിന്‍ മൊയ്ദു, നൗഷാദ് ബക്കർ സംസാരിച്ചു. അബൂദബി കെ.എം.സി.സി ആക്ടിങ് ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്‍ അസൈനാരു പിള്ള സ്വാഗതവും ട്രഷറര്‍ പി .കെ അഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.