ഷാർജ: ഖോർഫക്കാനിലെ ചരിത്രപ്രാധാന്യമുള്ള അൽ മൻസൂർ കോട്ട പുനരുദ്ധാരണ പദ്ധതി മൂലം നാശനഷ്ടം സംഭവിക്കുന്ന വസ്തുവകകളുടെ ഉടമകൾക്ക് നഷ്ടപരിഹാരമായി 2.1കോടി ദിർഹം നൽകുന്നതിന് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി.
29 പേർക്കാണ് നഷ്ടപരിഹാരം നൽകുന്നത്. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ ‘ഡയറക്ട് ലൈൻ’ പ്രോഗ്രാമിൽ ഷാർജ പ്ലാനിങ് ആൻഡ് സർവേ വകുപ്പിന്റെ ഔദ്യോഗിക വക്താവ് മുഹമ്മദ് അൽ നാസറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.