ഡോ. ദീപക് ജനാർദനൻ, ഡോ. ഭരത് റാവു
ദുബൈ: യുവതിയുടെ തൈറോയ്ഡ് ഗ്രന്ഥിയിൽ കുടുങ്ങിയ മൂന്ന് സെ.മീറ്റർ നീളമുള്ള മീൻമുള്ള് വിജയകരമായി നീക്കം ചെയ്ത് ആസ്റ്റർ ഹോസ്പിറ്റൽ. ആസ്റ്ററിന്റെ മൻഖൂൽ ആശുപത്രിയിലായിരുന്നു സങ്കീർണമായ ശസ്ത്രക്രിയ. ജനുവരി 15നാണ് ശാരീരിക അസ്വസ്ഥതകളുമായി രോഗി ആശുപത്രിയിൽ ചികിത്സ തേടുന്നത്. സി.ടി സ്കാനിങ്ങിൽ യുവതിയുടെ വലത് തൈറോയ്ഡ് ഗ്രന്ഥിയിൽ ചേർന്നുനിൽക്കുന്ന മുള്ള് കണ്ടെത്തി. സ്ട്രാപ് പേശിയിലേക്ക് തുളച്ചുകയറിയ നിലയിലായിരുന്നു മീൻമുള്ള്. തുടർന്ന് ഇ.എൻ.ടി, ഹെഡ് നെക്ക് സർജറി സ്പെഷലിസ്റ്റ് ഡോ. ദീപക് ജനാർദനന്റെയും എൻഡോസ്കോപിക് നാസൽ മൈക്രോ ഇയർ സർജറി സ്പെഷലിസ്റ്റ് ഡോ. ഭരത് റാവുവിന്റെയും നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ മുള്ള് പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.