അബൂദബി: ഇരുപത്തിയെട്ടാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേള അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ (അഡ്നെക്) ബുധനാഴ്ച തുടങ്ങും. മേയ് ഒന്ന് വരെ നടക്കുന്ന മേള വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെ ആയിരിക്കും. വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി പത്ത് വരെയാണ് സന്ദർശന സമയം. മേള സന്ദർശിക്കാൻ എ.ഡി.ബി.എഫ് വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ ഒാൺലൈൻ രജിസ്ട്രേഷൻ നടത്താം. അഡ്നെകിൽ നേരിെട്ടത്തിയും രജിസ്റ്റർ ചെയ്യാം.
15 ദിർഹം നൽകിയാൽ പ്രദർശകർക്കും സന്ദർശകർക്കും ഹെൽപ് ഡെസ്കിൽനിന്ന് പാർക്കിങ് ഡിസ്കൗണ്ട് വൗച്ചർ ലഭിക്കും. പുസ്തകമേള അവസാനിക്കുേവാളം അഡ്നെകിലെ പാർക്കിങ് സംവിധാനം ഉപേയാപ്പെടുത്താൻ ഇൗ വൗച്ചർ ഉപയോഗിക്കാം. ഇന്ത്യ ഉൾപ്പെടെ 63 രാജ്യങ്ങളിൽനിന്നായി 1350 പ്രദർശകരാണ് ഇത്തവണത്തെ പുസ്തകമേളയിൽ പെങ്കടുക്കുന്നത്. ഇന്ത്യയിൽനിന്ന് 14 പ്രസാധക-വിതരണ കമ്പനികൾ പെങ്കടുക്കും.
കേപെക്സിൽ, ഗുഡ്വിൽ ബുക്സ് ഇൻറർനാഷനൽ, നാഷനൽ ബുക്ട്രസ്റ്റ്, ഡിസ്കവറി പബ്ലിഷിങ് ഹൗസ്, യൂനിവേഴ്സൽ ഒാഫ്സെറ്റ്സ്, ഗുഡ് വേർഡ് ബുക്സ്, ബി. ജെയിൻ പബ്ലിഷേഴ്സ്, മഞ്ജുൾ പബ്ലിഷിങ് ഹൗസ്, പ്രിൻറ്സ് പബ്ലിക്കേഷൻസ്, ഒാം ബുക്സ് ഇൻറർനാഷനൽ, സെഡ് ബുക്സ്-പുസ്തകം, നഗീൻ പ്രകാശൻ, ഇഗ്നൈറ്റ് സൊലൂഷൻസ് ഇന്ത്യ, ഫ്യൂച്ചർ ബുക്സ് എന്നിവയാണ് ഇന്ത്യയിൽനിന്ന് എത്തുന്നത്. 35000 ചതുരശ്ര മീറ്റർ വിസ്തൃതിയിലൊരുക്കുന്ന പുസ്തകമേളയിൽ 35ലധികം ഭാഷകളിൽനിന്നുള്ള അഞ്ച് ലക്ഷം പുസ്തകങ്ങൾ പ്രദർശിപ്പിക്കും. സാംസ്കാരിക പരിപാടികളും സെമിനാറുകളും ശിൽപശാലകളും നടക്കും. മേള സന്ദർശിക്കുന്നവർക്കായി ഇലക്ട്രോണിക് കാർഡ് ലഭ്യമാക്കും. ഇതുവഴി പുസ്തകങ്ങൾ ക്രെഡിറ്റായി വാങ്ങാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.