മലബാർ പ്രവാസി ‘കോവിഡും വിമാനയാത്ര പ്രതിസന്ധിയും’വിഷയത്തിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർ
ദുബൈ: കോവിഡ് പ്രതിസന്ധി കാലത്തു വിമാനയാത്ര ഏറെ ദുഷ്കരമാണെങ്കിലും നിഷ്കർഷിക്കപ്പെട്ട സുരക്ഷ മാനദണ്ഡങ്ങളോടെയും മുൻകരുതലോടെയും യാത്രക്കൊരുങ്ങിയാൽ ഭയാശങ്കകൾ ഒഴിവാക്കാനാകുമെന്ന് ദുബൈ എയർ ഇന്ത്യ ഓഫിസിലെ കാർഗോ വിഭാഗം മേധാവി അബ്ദുൽ കരീം വ്യക്തമാക്കി.മലബാർ പ്രവാസി 'കോവിഡും വിമാനയാത്ര പ്രതിസന്ധിയും'വിഷയത്തിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്രക്കുമുമ്പ് കോവിഡ് പരിേശാധനക്ക് വിധേയമായാൽ വിമാനയാത്ര വഴിയുള്ള വ്യാപനം തടയാൻ സഹായിക്കും. ലഗേജുകളും സാമഗ്രികളും കുറക്കുന്നതും അവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതും നല്ലതാണ്. പി.പി.ഇ കിറ്റുകളാണ് അഭികാമ്യമെങ്കിലും മാസ്കും ഗ്ലൗസും യാത്രയിലുടനീളം ഉപയോഗിക്കണം.വിമാനത്താവളങ്ങളിലും വിമാനത്തിനകത്തും സാമൂഹിക അകലം പാലിക്കണം. അത്യാവശ്യമില്ലെങ്കിൽ പ്രായമായവരും കുട്ടികളും യാത്ര ഒഴിവാക്കണം.
രോഗവ്യാപനം പ്രതിസന്ധിയുണ്ടാക്കിയ സമയത്തും മരിച്ച അനേകം പേരുടെ മൃതദേഹങ്ങൾ എയർ ഇന്ത്യ വഴി നാട്ടിലെത്തിക്കാൻ സാധിച്ചത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. മലബാർ പ്രവാസി പ്രസിഡൻറ് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ അബ്ദുൽ കരീമിന് ഉപഹാരം നൽകി.
കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരം അർപ്പിച്ചു സുൾഫിക്കർ അനുശോചന പ്രമേയം അവതരിപ്പിച്ചു. മോഹൻ എസ് വെങ്കിട്ട്, അറ്റ്ലസ് രാമചന്ദ്രൻ, ബഷീർ തിക്കോടി, അഡ്വ. മുഹമ്മദ് സാജിദ്, അഡ്വ. ഇബ്രാഹിം ഖലീൽ, സാജിദ് വള്ളിയത്, നാസർ ബി.എ എന്നിവർ സംസാരിച്ചു. രാജൻ കൊളാവിപാലം സ്വാഗതവും മനയിൽ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.