ദുബൈ: അബൂദബിയിലേക്ക് പ്രവേശിക്കുന്നതിനായി ദുബൈ-അബൂദബി അതിർത്തിയിൽ ദിവസവും കോവിഡ് പരിശോധനക്ക് വിധേയരാകുന്നത് 6000 പേർ. അബൂദബിയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമുള്ള സാഹചര്യത്തിലാണ് ആയിരക്കണക്കിനാളുകൾ ദിവസവും പരിശോധനക്ക് വിധേയരാകുന്നത്. ഗാന്തൂത്ത് െചക് പോയൻറിന് സമീപത്താണ് ലേസർ പരിശോധനക്കുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. 50 ദിർഹം നൽകിയാൽ ഇവിടെ പരിശോധന നടത്താം. അഞ്ച് മിനിറ്റിനുള്ളിൽ ഫലം ലഭിക്കും. 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധിച്ചതിെൻറ ഫലവുമായി എത്തുന്നവർക്കും അതിർത്തികടക്കാം.
ദിവസവും 10,000 പേരെ പരിശോധിക്കാനുള്ള സൗകര്യമാണ് ഗാന്തൂത്തിലെ സെൻററിലുള്ളത്്.
ചില ദിവസങ്ങളിൽ 8000 പേർ വരെ പരിശോധനക്ക് എത്തുന്നുണ്ട്. ക്വാൻറ്ലേസ് ഇമാജിൻ ലാബ് വികസിപ്പിച്ചെടുത്ത പരിശോധനയിൽ വൈറസോ രോഗലക്ഷണമോ ഉണ്ടെങ്കിൽ കണ്ടുപിടിക്കാൻ കഴിയും. ഇൗ പരിശോധനയിൽ നെഗറ്റിവാകുന്നവർക്ക് അതിർത്തികടന്ന് അബൂദബിയിലേക്ക് പോകാം. പോസിറ്റിവാകുന്നവർ സ്രവ പരിശോധനക്ക് വിധേയരാകണം. 24 മണിക്കൂറിന് ശേഷം കോവിഡ് നെഗറ്റിവ് ഫലം വന്ന ശേഷമേ അബൂദബിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. പോസിറ്റിവാണെങ്കിൽ പ്രവേശനം അനുവദിക്കില്ല. ആദ്യ ദിവസങ്ങളിൽ തിരക്ക് കൂടിയതോടെ പരിശോധന കുടുംബാംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോഴും കുടുംബങ്ങൾക്ക് മുൻഗണനയുണ്ട്.
മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം വേണം പരിശോധന കേന്ദ്രത്തിൽ എത്താൻ. 150 ആരോഗ്യ പ്രവർത്തകരും സാങ്കേതിക പ്രവർത്തകരും ഇവിടെ സേവന സന്നദ്ധരായുണ്ട്. വരിനിൽക്കാനുള്ള 20 സ്ഥലങ്ങളും 260 കാത്തിരിപ്പ് കേന്ദ്രങ്ങളും ഇവിടെയുണ്ട്. കുടുംബങ്ങൾക്ക് പ്രത്യേക ക്യൂ സംവിധാനമാണ് ഏർെപ്പടുത്തിയിരിക്കുന്നത്. സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി 45 മേശകൾ സജ്ജീകരിച്ചിരിക്കുന്നു. കാർഡ് ഉപയോഗിച്ചുവേണം പണം അടക്കാൻ. കറൻസി സ്വീകരിക്കില്ല. 15 മിനിറ്റിനകം എല്ലാ നടപടികളും പൂർത്തിയാകും. ദിവസവും ആഴ്ചയിലും അബൂദബിയിലേക്ക് വന്നുപോകേണ്ടവർക്കാണ് ഇത് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത്. രണ്ടുദിവസം കൂടുേമ്പാൾ 370 ദിർഹം മുടക്കി പരിശോധന നടത്തേണ്ട അവസ്ഥയിലായിരുന്നു ഇവർ.
അതേസമയം, തിരക്ക് കൂടിയതോടെ ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് ദിവസങ്ങൾ കഴിഞ്ഞ് മാത്രം ബുക്കിങ് ലഭിക്കുന്ന അവസ്ഥയുമുണ്ട്. ഇത് പരിഹരിക്കുന്നതിനായി ദുബൈ-അബൂദബി, ദുബൈ-അൽഐൻ അതിർത്തികളിൽ കൂടുതൽ സെൻററുകൾ തുറക്കാൻ ആലോചനയുണ്ട്. എന്ന് തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.അതേസമയം, അതിർത്തി കടക്കുന്നതിന് കോവിഡ് പരിശോധന ഫലത്തിൽ തട്ടിപ്പ് നടത്തുന്നവരുമുണ്ട്. മൊബൈലിെല എസ്.എം.എസ് ഫലത്തിൽ തിരുത്തൽ വരുത്തിയാണ് തട്ടിപ്പ്. ഇത്തരം തട്ടിപ്പ് നടത്തിയ നൂറോളം പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.