ദുബൈ: പ്രവാസജീവിതം നയിക്കുന്ന എല്ലാവരും അതതു ദേശങ്ങളിലെ സ്വദേശികളുടെ സ്നേഹത്തിെൻറ ചൂടും ചൂരും ഒരിക്കലെങ്കിലും നുകർന്നിട്ടുണ്ടാകുമെന്നതിൽ രണ്ടഭിപ്രായം കാണില്ല. സഹായമായോ സമ്മാനമായോ സൽക്കാരമായോ ഒക്കെ പലവിധത്തിലായിരിക്കും അവ ലഭിച്ചിട്ടുണ്ടാവുക എന്നു മാത്രം. ആ കഥകളുടെ താളുകളിലേക്ക് പുതിയൊരു അധ്യായംകൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച ദുബൈയിൽ വീശിയടിച്ച കനത്ത പൊടിക്കാറ്റിലും മഴയിലും അപകടത്തിൽപെട്ട ബൈക്ക് ഡെലിവറി ബോയിക്ക് തെൻറ വാഹനംകൊണ്ട് കവചംതീർത്ത് സുരക്ഷയൊരുക്കിയ സ്വദേശി യുവാവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. കാറ്റിലും മഴയിലും നിയന്ത്രണം നഷ്ടപ്പെട്ട് തിരക്കേറിയ ഹൈവേയിലെ മധ്യഭാഗത്തുള്ള ബാരിക്കേഡിനരികെ തെൻറ ബൈക്ക് നിവർത്താൻ പ്രയാസപ്പെടുന്ന യുവാവിനെ ശ്രദ്ധയിൽപെട്ട സ്വദേശിയുവാവ് തെൻറ വാഹനം വലതുവശം ചേർത്ത് നിർത്തുകയായിരുന്നു.
വാഹനങ്ങൾ നിരന്തരം പായുന്ന റോഡിൽ മറ്റുള്ള വാഹനങ്ങളുടെ സുരക്ഷകൂടെ കണക്കിലെടുത്ത് തെൻറ എസ്.യു.വി കാർ പിറകോട്ടെടുത്ത് യുവാവിെൻറയരികെ ചേർത്ത്നിർത്തി അപകടസൂചന നൽകുന്ന ലൈറ്റുകൾ തെളിയിച്ച് സുരക്ഷയൊരുക്കുന്നത് വിഡിയോയിൽ കാണാം. ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം വേർതിരിക്കുന്ന മധ്യഭാഗത്ത് കേടായ വാഹനങ്ങൾ നിർത്തുന്നതും പുറത്തിറങ്ങുന്നതും അങ്ങേയറ്റം അപകടസാധ്യതയുള്ളതാണ്. തെൻറ സുരക്ഷപോലും തുലാസിൽ നിൽക്കുന്ന ഈ ആപൽഘട്ടത്തിലാണ് സഹജീവിയുടെ രക്ഷക്കായി ഇത്തരമൊരു സ്തുത്യർഹമായ പ്രവർത്തനം നടത്തിയത്. ദൃക്സാക്ഷിയായ ഏതോ യാത്രികൻ പകർത്തിയ ഈ കാഴ്ച വിവിധ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറംലോകമറിഞ്ഞത്. ഉറവവറ്റാത്ത ഇത്തരം നന്മകളുടെ മധുരസ്മരണകളാണ് ഏതു പ്രതിസന്ധിഘട്ടങ്ങളിലും നമ്മെ പിടിച്ചുനിർത്തുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.