ഹക്കീം
ഷാർജ: മധ്യസ്ഥശ്രമത്തിനിടെ പാകിസ്താൻ സ്വദേശിയുടെ കുത്തേറ്റ് മരിച്ച പാലക്കാട് തൃക്കല്ലൂർ കല്ലംകുഴി പടലത്ത് ഹക്കീമിന്റെ (36) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ചേക്കും. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. ചുരുക്കം നടപടികൾ മാത്രമാണ് ബാക്കിയുള്ളത്. ഇത് പൂർത്തിയാക്കി ബുധനാഴ്ച വൈകീട്ടോടെ മൃതദേഹം അയക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു. തിങ്കളാഴ്ച പുലർച്ച ഒന്നിന് ഷാർജ ബുതീനയിലാണ് ഹക്കീം കുത്തേറ്റ് മരിച്ചത്. പ്രമുഖ ഹൈപർ മാർക്കറ്റ് ശൃംഖലയായ നെസ്റ്റോയിലെ ഫ്രണ്ടെന്റ് മാനേജറായ ഹക്കീം സ്ഥാപനത്തിന് സമീപത്തെ കഫറ്റീരിയയിൽ പാകിസ്താൻ സ്വദേശിയും മറ്റൊരാളും തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു. ഇതിനിടയിൽ പ്രകോപിതനായ പ്രതി ഷവർമ ഉണ്ടാക്കാനുപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പാക്സിതാൻ സ്വദേശി സൽമാൻ ഖാൻ അറസ്റ്റിലാണ്. ആക്രമണത്തിൽ ഈജിപ്ത് പൗരൻ മുഹമ്മദ് ആത്തിക്കും പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.