ദുബൈ: യു.എ.ഇയിൽ മതങ്ങളെ അവഹേളിക്കുകയോ, അസഹിഷ്ണുത കാണിക്കുകയോ, വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്താൽ രണ്ടര ലക്ഷം ദിർഹം മുതൽ (50 ലക്ഷം രൂപ) 20 ലക്ഷം ദിർഹം വരെ (നാല് കോടി രൂപ) പിഴയീടാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്. വിദ്വേഷ പ്രസംഗങ്ങൾ നടത്തിയാൽ അഞ്ച് ലക്ഷം ദിർഹം (ഒരു കോടി) പിഴയും അഞ്ച് വർഷം തടവും ലഭിക്കാവുന്ന കുറ്റമാണ്. ഏതെങ്കിലും മതത്തെയോ അവയുടെ പുണ്യ വസ്തുക്കളേയോ പുണ്യഗ്രന്ഥങ്ങളെയോ അവഹേളിക്കുേയാ നശിപ്പിക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്.
ദൈവ വിശ്വാസത്തെ വ്രണപ്പെടുത്തുക, ദൈവത്തെ അധിക്ഷേപിക്കുക, അനാദരവ് കാണിക്കുക തുടങ്ങിയവയും കുറ്റകരമാണ്. മത ചടങ്ങുകളെ അക്രമത്തിലൂടെയോ ഭീഷണികളിലൂടെയോ തടസപ്പെടുത്തുന്നതും കുറ്റകരമാണ്. പുണ്യഗ്രന്ഥങ്ങളെ അപമാനിക്കുന്നതും നശിപ്പിക്കുന്നതും വികൃതമാക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ആരാധനാലയങ്ങളുടെയും ശ്‍മശാനങ്ങളുടെയും പവിത്രതക്ക് കളങ്കമുണ്ടാക്കുക, നാശ നഷ്ടം വരുത്തുക തുടങ്ങിയവയും ഗുരുതര കുറ്റങ്ങളാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.