നമ്മുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകൾ ഉണങ്ങുന്നത് രക്തം കട്ടപിടിച്ചാണ്. ഇതിന് സഹായിക്കുന്നതാകട്ടെ, 13 ഘടകങ്ങളും. ഇതിൽ എട്ടാമത്തെ ഘടകത്തിെൻറ കുറവുകൊണ്ട് രക്തം കട്ടപിടിക്കാതെ വരുന്ന അവസ്ഥക്കാണ് ഹീമോഫീലിയ എന്ന് പറയുന്നത്. ഇതിനാൽ മുറിവുണങ്ങാെത വരുകയും രക്തസ്രാവമുണ്ടാകുകയും ചെയ്യുന്നു.
ഹീമോഫീലിയ ജന്മനാ ഉണ്ടാകുന്നതാണ്. ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ലെങ്കിലും മികച്ച പരിചരണത്തിലൂടെ രോഗിയെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാൻ കഴിയും. എ, ബി എന്നിങ്ങനെ രണ്ടുതരം ഹീമോഫീലിയയുണ്ട്.
ഹീമോഫീലിയ 'എ' ഉള്ള വ്യക്തികൾക്ക് രക്തം കട്ടപിടിക്കാത്തതിനാൽ മുറിവിൽനിന്ന് രക്തപ്രവാഹം തടയാൻ കഴിഞ്ഞെന്നു വരില്ല. ഇതിനെ നീണ്ടുനിൽക്കുന്ന രക്തസ്രാവം എന്ന് വിളിക്കാം. ചെറിയ കേസുകളിൽ ശസ്ത്രക്രിയ, പല്ല് എടുക്കൽ എന്നിവക്കുശേഷം മാത്രമേ നീണ്ട രക്തസ്രാവം സംഭവിക്കൂ. എന്നാൽ, ഗുരുതരമായ രോഗം ബാധിച്ച വ്യക്തികളിൽ ചെറിയ മുറിവുണ്ടാകുേമ്പാൾ പോലും രക്തസ്രാവം നീണ്ടുനിൽക്കുന്നു. സുപ്രധാന അവയവങ്ങളിലേക്കും സന്ധികളിലേക്കും പേശികളിലേക്കും ഇത് വ്യാപിക്കുന്നു.
ഹീമോഫീലിയ 'എ' പാരമ്പര്യരോഗമാണ്. ഇത് മാതാപിതാക്കളിൽനിന്ന് കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. സാധാരണക്കാരെക്കാൾ കൂടുതൽ രക്തസ്രാവമുണ്ടാകുന്നു എന്നതാണ് ഹീമോഫീലിയ 'എ'യുടെ പ്രധാന ലക്ഷണം. മിതമായ ഹീമോഫീലിയ ഉള്ള സ്ത്രീകൾക്ക് പലപ്പോഴും സാധാരണയിൽ കവിഞ്ഞ് ആർത്തവ രക്തസ്രാവം അനുഭവപ്പെടുന്നു. സന്ധികളിലോ മസിലുകളിലോ രക്തം കട്ടപിടിക്കുന്നതും ഇതിെൻറ ലക്ഷണമാണ്.
ഹീമോഫീലിയ 'എ' രൂക്ഷമായ വ്യക്തികൾക്ക് വൃക്ക, ദഹനനാളം, തലച്ചോറ് (ഇൻട്രാക്രീനിയൽ രക്തസ്രാവം) എന്നിവയുൾപ്പെടെ ഏത് അവയവ വ്യവസ്ഥയിലേക്കും രക്തസ്രാവം അനുഭവപ്പെടാം. ഒരുപേക്ഷ, മരണത്തിലേക്കുവരെ നയിച്ചേക്കാം. ഹീമോഫീലിയ ഉണ്ടോ എന്ന് നിർണയിക്കാൻ രക്തം കട്ടപിടിക്കാൻ എത്ര സമയമെടുക്കുന്നുവെന്ന് വിലയിരുത്തുന്ന പരിശോധനകൾ ഡോക്ടർമാർ നടത്തും.
ഹീമോഫീലിയ ഉണ്ടാകാൻ സാധ്യതയുണ്ടോ, മക്കളിലേക്ക് ഇത് കൈമാറുന്നുണ്ടോ എന്ന് നിർണയിക്കാൻ ജനിതക പരിശോധനയും ലഭ്യമാണ്.
രക്തസ്രാവം എങ്ങനെ നിർത്താം?
പരിക്കേറ്റ ഭാഗം നിശ്ചലമാക്കിെവക്കുക
പരിക്കേറ്റ ഭാഗം 24 മുതൽ 48 മണിക്കൂർ വരെ സൂക്ഷിക്കുക
വീക്കവും വേദനയും കുറക്കുന്നതിന് പരിക്കേറ്റ ഭാഗം ഐസ് ചെയ്യുക
ഡോക്ടർമാരെ സമീപിക്കാം:
ഒരു കുടുംബാംഗത്തിന് ഹീമോഫീലിയ കണ്ടെത്തിയാൽ മറ്റുള്ളവരെയും പരിശോധിക്കുന്നത് ഉചിതമായിരിക്കും. ഹീമോഫീലിയ ഉള്ള ദമ്പതികൾ കുട്ടികളുണ്ടാകാൻ തീരുമാനിക്കുേമ്പാഴും ഡോക്ടറുമായി കൗൺസലിങ് നടത്തണം.
അസാധാരണമായ രക്തസ്രാവമുണ്ടാകുന്ന ഏത് അവസ്ഥയിലും ഡോക്ടറെ സമീപിച്ച് പരിശോധന നടത്തണം. വേദനസംഹാരികൾ, ആസ്പിരിൻ പോലുള്ള മരുന്നുകൾ കഴിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.