ഫുജൈറ: ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിക്ക് മാനുഷിക പ്രവർത്തനങ്ങൾക്കും ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക് പിന്തുണ നൽകിയതിനും അന്താരാഷ്ട്ര തൈക്വാൻഡോ ഫെഡറേഷന്റെ ഹ്യൂമാനിറ്റേറിയൻ പേഴ്സണാലിറ്റി അവാർഡ് ലഭിച്ചു. അഭയാർഥികളായ തൈക്വാൻഡോ കളിക്കാരെ പിന്തുണക്കുന്നതിൽ ഫുജൈറ കിരീടാവകാശി വഹിച്ച മഹത്തായ പങ്ക് മാനിച്ചാണ് ഈ അവാർഡ് നൽകാൻ ഫെഡറേഷന്റെ തീരുമാനം.
ഇന്റർനാഷണൽ തൈക്വാൻഡോ ഫെഡറേഷൻ പ്രസിഡന്റ് ഡോ. ചുങ് വോൻ ഷൂയി, കോണ്ടിനെന്റൽ ഫെഡറേഷനുകളുടെ തലവന്മാര്, ഇന്റർനാഷണൽ ഫെഡറേഷന്റെ എക്സിക്യൂട്ടിവ് ഓഫിസ് അംഗങ്ങള്‍, ലോകമെമ്പാടുമുള്ള തൈക്വാൻഡോ ഫെഡറേഷനുകളുടെ തലവന്മാര്, എക്സിക്യൂട്ടീവ് ഓഫിസ് അംഗവും എമിറേറ്റ്സ് തൈക്വാൻഡോ ഫെഡറേഷന്റെ പ്രസിഡന്റുമായ ഡോ. അഹമ്മദ് ഹംദാൻ അൽ സയൂദി എന്നിവർ പങ്കെടുത്ത ചടങ്ങിൽ അവാര്‍ഡ് സമ്മാനിച്ചു. യു.കെയിലെ മാഞ്ചസ്റ്ററിലാണ് ചടങ്ങ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.