ദുബൈ അബൂഹൈലിലെ എ.ബി പ്ലാസ റസിഡൻസിയിലേക്ക് അതിക്രമിച്ചുകടക്കാൻ ശ്രമിക്കുന്നവർ അൽപമൊന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. ഏതൊക്കെ വഴിയിലാണ് തല്ല് വരുന്നതെന്ന് പറയാൻ കഴിയില്ല. കരാട്ടെ സഹോദരങ്ങളായ ഫർദീൻ, ഫാത്തിമ, ഫർഹാൻ എന്നിവരുടെ വിളനിലമാണിത്. ഇൻറർനാഷനൽ ഒകിനാവാൻ ഷോറിൻറ്യൂ സിബുക്കാൻ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ഇവർ.
കെ.എം.സി.സി കാസർകോട് ജില്ല സെക്രട്ടറിയും തളങ്കര സ്വദേശിയുമായ ഫൈസൽ മുഹ്സിെൻറയും കെ.എം.സി.സി സ്റ്റേറ്റ് വിമൻസ് വിങ് എക്സിക്യൂട്ടീവ് മെംബർ സാജിത ഫൈസലിെൻറയും മക്കളായ ഫർദീനും ഫാത്തിമയും ഫർഹാനും നാലു വർഷത്തെ പരിശീലനത്തിനൊടുവിലാണ് ബ്ലാക് ബെൽറ്റ് നേട്ടത്തിലേക്കെത്തിയത്. പഠനത്തിലും ഒട്ടും പിറകിലല്ല ഈ മൂന്ന് മക്കളും. ദുബൈ അറബ് യൂനിറ്റി സ്കൂളിൽ 12ാം ക്ലാസ് വിദ്യാർഥിയാണ് ഫർദീൻ ഫൈസൽ. ഇൻറർനാഷനൽ ഒളിംപ്യാഡ് മത്സരത്തിൽ കണക്ക്, സയൻസ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ആറ്, ഏഴ്, എട്ട് റാങ്കുകൾ സ്വന്തമാക്കിയിട്ടുണ്ട്.
കെങ്കൻ ഇൻറർനാഷനൽ ചാമ്പ്യൻഷിപ്പിൽ യു.എ.ഇ തലത്തിൽ 14ാം റാങ്കും എസ്.കെ.എസ്.എസ്.എഫ് നാഷനൽ ലെവൽ പ്രസംഗത്തിൽ ഒന്നാം സ്ഥാനവും റോയൽ സ്പെല്ലിങ് ബീ എമിറേറ്റ്സ് ലെവൽ ചാമ്പ്യനുമാണ്. സ്കൂളിനെ പ്രതിനിധാനംചെയ്ത് അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ദുബൈ മോഡൽ യുനൈറ്റഡ് നേഷൻസിൽ പങ്കെടുത്തിട്ടുമുണ്ട്. തഖദ്ദം സ്കൂൾ അംബാസഡർ എന്ന പകിട്ട് വേറെ. ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്തിമ.
ഇൻറർനാഷനൽ ഒളിംപ്യാഡ് സിൽവർ മെഡൽ ജേതാവാണ്. പെയിൻറിങ്, ഇംഗ്ലീഷ് അറബിക് കാലിഗ്രഫി എന്നിവയിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ആറാം ക്ലാസ് വിദ്യാർഥിയായ ഫർഹാൻ മുഹമ്മദും കരാ െട്ടയിൽ കേമനാണ്. മണിപ്പാൽ യൂനിവേഴ്സിറ്റിയുടെ മണിപ്പാൽ സ്കോളർ അവാർഡ് കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥി എന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്. യു.എ.ഇയിലെ പ്രശസ്തമായ അൽ അഹലി ഹോഴ്സ് റൈഡിങ് ക്ലബിൽ ഗ്രീൻ ലെവൽ കുതിരയോട്ടക്കാരാണ് മൂവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.