ദുബൈ കെ.എം.സി.സി പാസ്പോർട്ട് സേവകേന്ദ്രം ദുബൈ ടവറിൽ ഇന്ത്യൻ കോൺസുൽ രാംകുമാർ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ദുബൈ കെ.എം.സി.സിയുടെ പാസ്പോർട്ട് സേവന കേന്ദ്രം ദുബൈ ടവറിൽ ഇന്ത്യൻ കോൺസുലർ രാം കുമാർ ഉദ്ഘാടനം ചെയ്തു.
സബ്ക്കയിലെ ഓഫിസാണ് വിപുലമായ സൗകര്യത്തോടെ ദുബൈ ബനിയാസ് സ്ക്വയറിലെ മെട്രോ സ്റ്റേഷന് സമീപത്തെ ദുബൈ ടവറിലേക്ക് മാറ്റിയത്.
മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ജനകീയ സേവനങ്ങളുമായി മൂന്ന് പതിറ്റാണ്ടായി നിലകൊള്ളുന്ന സ്ഥാപനമായിരുന്നു സബ്ക്കയിലെ ഓഫിസ്.
കൂടുതൽ പേരിലേക്ക് സൗകര്യമെത്തിക്കുക എന്ന ലക്ഷ്യവുമായാണ് പുതിയ ഓഫിസ് തുറന്നത്.
ഉദ്ഘാടന ചടങ്ങിൽ ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജി എടച്ച കൈ അധ്യക്ഷത വഹിച്ചു.
അസി. കോൺസുലർ അസിഷ് ദേബസി, ബി.എൽ.എസ് പ്രതിനിധികളായ വിനയ് നമ്പ്യാർ, അജിത്, ദുബൈ കെ.എം.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ ശംസുദ്ദീൻ ബിൻ മൊഹിയുദ്ദീൻ, കെ.എം.സി.സി നേതാക്കളായ പി.എ. ഇബ്രാഹിം ഹാജി, യഹിയ തളങ്കര, പി.കെ. അൻവർ നഹ, നിസാർ തളങ്കര, പി.കെ. ഇസ്മായിൽ, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, റയീസ് തലശേരി എന്നിവർ സംസാരിച്ചു. ഉസ്താദ് കായക്കൊടി ഇബ്രാഹിം മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി.
ആക്ടിങ് ജനറൽ സെക്രടറി ഇസ്മായിൽ അരുകുറ്റി സ്വാഗതവും സെക്രട്ടറി അഡ്വ. സാജിദ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, ആർ. ഷുക്കൂർ, അശ്റഫ് കൊടുങ്ങല്ലൂർ, ഒ. മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീൽ, കെ.പി.എ. സലാം, ഹസൻ ചാലിൽ, ഫറൂഖ് പട്ടിക്കര, നിസാമുദ്ദീൻ കൊല്ലം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.