ഷാർജ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയത്തിന്റെ കാരണം സി.പി.എമ്മിന്റെ നിലപാട് മാറ്റമാണെന്ന് ജനത കൾചറൽ സെന്റർ. പാർട്ടി നേതൃത്വവും ജനങ്ങളും തമ്മിലുള്ള അകൽച്ച വർധിച്ചു. ചില നേതാക്കളുടെ സമീപനം ജനങ്ങളെ മുന്നണിയിൽനിന്ന് അകറ്റി. മുന്നണിയിലെതന്നെ ചെറിയ ഘടകകക്ഷികളെ ഒരേപോലെ കാണുന്നതിനുപകരം വിവേചനപരമായിട്ടാണ് സമീപനം.
ആർ.ജെ.ഡി എന്ന സംവിധാനത്തെ ഇന്നുവരെ ഉൾക്കൊള്ളാൻ സി.പി.എം തയാറായിട്ടില്ല. കേരളത്തിൽ മുഴുവൻ മണ്ഡലങ്ങളിലും പ്രാതിനിധ്യമുള്ള ആർ.ജെ.ഡിയെ അവഗണിക്കുന്ന സമീപനത്തിൽനിന്ന് മുന്നണി സംവിധാനവും സി.പി.എമ്മും മാറണമെന്ന് ജനതാ കൾചർ സെന്റർ യു.എ.ഇ കമ്മിറ്റിയുടെ ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
2024-25 വർഷത്തെ ഭാരവാഹികളായി പി.ജി. രാജേന്ദ്രൻ (പ്രസിഡന്റ്), സുനിൽ തച്ചൻകുന്ന്, റാഫി ഏറാമല (വൈസ് പ്രസിഡന്റുമാർ), ടെന്നിസൻ ചെന്നാപ്പിള്ളി (ജനറൽ സെക്രട്ടറി), ദിവ്യ മണി, പ്രദീപ് കാഞ്ഞങ്ങാട് (സെക്രട്ടറിമാർ), സുനിൽ മയ്യന്നൂർ (ട്രഷറർ), രാമചന്ദ്രൻ എടച്ചേരി (ജോ. ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പരിപാടിയിൽ ബാബു വയനാട് അധ്യക്ഷതവഹിച്ചു.
ദിവ്യ മണി, സുനിൽ തച്ചൻക്കുന്ന്, രാമചന്ദ്രൻ എടച്ചേരി, ഇ.കെ. ദിനേശൻ, റാഫി ഏറാമല എന്നിവർ പ്രസംഗിച്ചു. സുനിൽ തച്ചൻകുന്ന് സ്വാഗതവും രാജേഷ് കെ.പി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.