ദുബൈ: ഒരുവയസ്സുള്ള കുട്ടിയെ മർദിച്ച ഏഷ്യൻ വംശജയായ വീട്ടുവേലക്കാരിക്ക് ദുബൈ കോടതി ഒരുമാസത്തെ തടവുശിക്ഷ വിധിച്ചു. ഗൾഫ് കുടുംബത്തിലെ കുട്ടിക്ക് സംഭവത്തിൽ തലക്കാണ് പരിക്കേറ്റത്. നിരീക്ഷണ കാമറയിലൂടെയാണ് കുട്ടിയുടെ പിതാവ് മർദനത്തെ കുറിച്ച് അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
പെൺകുഞ്ഞിനെ രണ്ടുതവണ മർദിച്ചതായാണ് കണ്ടെത്തിയത്. എന്നാൽ കുഞ്ഞ് ഉറങ്ങാനായി തലയിൽ തഴുകുക മാത്രമാണ് ചെയ്തതെന്നാണ് പ്രതി കോടതിയിൽ ബോധിപ്പിച്ചത്. വിഡിയോ ദൃശ്യങ്ങളും പിതാവിന്റെ സാക്ഷിമൊഴിയും തെളിവായി സ്വീകരിച്ചാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്. തടവുകാലത്തിനുശേഷം വേലക്കാരിയെ നാടുകടത്താനും വിധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.