അബൂദബി: വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങളെന്ന് പ്രശസ്ത കലാനിരൂപകൻ ഇ. ജയകൃഷ്ണൻ. എത്ര തന്നെ ട്യൂണിട്ട് എഴുതിയാലും എഴുതി ട്യൂൺ നൽകുമ്പോൾ ലഭിക്കുന്ന ആശയത്തിന്റെ ഒരു പ്രഖ്യാപിത തലം ഉണ്ടാക്കാൻ സാധിക്കില്ല.
എഴുതപ്പെട്ട വരികൾ വായിക്കുമ്പോൾ നമുക്കുണ്ടാകുന്ന ആനന്ദത്തേക്കാൾ അതിമനോഹരമായി നമ്മുടെ ഹൃദയത്തിൽ തൊടുന്നത് സംഗീത സംവിധായകൻ കൈവെക്കുമ്പോഴാണെന്നും പറഞ്ഞു. ശക്തി തിയറ്റഴ്സ് അബൂദബി സംഘടിപ്പിച്ച `പാട്ടിന്റെ വഴികൾ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടക-ചലച്ചിത്ര ഗാനങ്ങളുടെ സൗന്ദര്യത്തെ കേന്ദ്രീകരിച്ച് പാട്ടിന്റെ വഴികളിലൂടെ കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ജയകൃഷ്ണൻ മാഷിന് ഗൾഫിൽ ആദ്യമായാണ് ശക്തി തിയറ്റേഴ്സ് അവസരമൊരുക്കിയത്.
ശക്തി തിയറ്റേഴ്സ് അബൂദബി പ്രസിഡന്റ് കെ.വി. ബഷീർ അധ്യക്ഷനായ ചടങ്ങിൽ കലാവിഭാഗം സെക്രട്ടറി അജിൻ പോത്തേര കലാകാരന്മാരെ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി എൽ. സിയാദ് സ്വാഗതവും അസി.കലാവിഭാഗം സെക്രട്ടറി സൈനു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.